Latest NewsIndia

കോണ്‍ഗ്രസ് ഓഫീസിലേക്ക് 550 കോടി രൂപയുടെ ഹവാല പണം: അഹമ്മദ് പട്ടേലിന് വീണ്ടും സമന്‍സ്

എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഫരീദാബാദിലെ മെട്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പട്ടേല്‍ അറിയിക്കുകയായിരുന്നു.

അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പ് വീണ്ടും സമന്‍സ് അയച്ചു. കോണ്‍ഗ്രസ് ഓഫീസിലേക്ക് 550 കോടി രൂപയുടെ ഹവാല പണം എത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് സമന്‍സ് അയച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പ് നിയമത്തിലെ സെക്ഷന്‍ 13എ ലംഘിച്ചതിന് 131-ാം വകുപ്പ് പ്രകാരമാണ് സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 11നും ആദായ നികുതി വകുപ്പ് അഹമ്മദ് പട്ടേലിന് സമന്‍സ് അയച്ചിരുന്നു.

ഫെബ്രുവരി 14ന് പട്ടേല്‍ ഹാജരാകണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഫരീദാബാദിലെ മെട്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പട്ടേല്‍ അറിയിക്കുകയായിരുന്നു.നേരത്തെ, ഈ വിഷയത്തില്‍ കോണ്‍ഗ്രസിനും സമന്‍സ് അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹൈദരാബാദ്, വിജയവാഡ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഫെബ്രുവരി 6ന് മേഘ എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്ബനിയുമായി ബന്ധപ്പെട്ട 40 സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

യുപിഎയുടെ ഭരണ കാലഘട്ടത്തിലെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ അഹമ്മദ് പട്ടേലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലില്‍ നിന്ന് കണ്ടെടുത്ത ഒരു ഡയറിയില്‍ കരാര്‍ ഉറപ്പാക്കാന്‍ കൈക്കൂലി സ്വീകരിച്ചവരെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. ‘ബജറ്റ് ചെലവ് ഇനങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ‘എപി’, ‘എഫ്‌എഎം’, ‘പിഒഎല്‍’, ‘ബിയുആര്‍’, ‘ഡിജി എസിക്യു’, ‘എഎഫ്’ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ‘എപി’ എന്നത് അഹമ്മദ് പട്ടേലിനെയാണ് സൂചിപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button