Latest NewsKeralaNews

കേരളത്തിലും ഇനി മദ്യവില കൈപൊള്ളിക്കും : നികുതി കുത്തനെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് മദ്യവില കുടിയന്മാരുടെ കൈ പൊളിക്കും. മദ്യത്തിന്റെ നികുതി 10 മുതൽ 35 ശതമാനംവരെ കൂട്ടാൻ നികുതിവകുപ്പ് ശുപാർശചെയ്തു. ഇതോടെ എല്ലാത്തരം മദ്യങ്ങൾക്കും ബിയറിനും വിലവര്‍ധനവിന് വഴിയൊരുങ്ങും.

കോവിഡ് പ്രതിസന്ധി കാരണമുള്ള വരുമാനക്കുറവ് നികത്താനാണ് നടപടി. മദ്യവിൽപ്പനശാലകൾ തുറക്കുന്നതോടെ കൂടിയ നികുതിയും നിലവിൽവരും. ഇതിനായി കേരള വിൽപ്പനനികുതി (കെ.ജി.എസ്.ടി.) നിയമത്തിൽ മാറ്റംവരുത്തി ഓർഡിനൻസ് ഇറക്കണം. വിലവര്‍ധനവ് മൂലം വിൽപ്പനയിൽ കുറവ് വന്നില്ലെങ്കിൽ വർഷം പരമാവധി 600-700 കോടിരൂപവരെ അധികവരുമാനമാണ് നികുതിവകുപ്പ് കണക്കുകൂട്ടുന്നത്.

കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും.

ഒരു കെയ്‌സിൽ മദ്യത്തിന്റെ അളവിന്റെ അടിസ്ഥാനത്തിൽ കുപ്പികളുടെ എണ്ണം വ്യത്യസ്തമായിരിക്കും. 750 മില്ലി ലിറ്റർ കുപ്പികളാണെങ്കിൽ 12-ഉം ഒരു ലിറ്ററാണെങ്കിൽ ഒമ്പതും കുപ്പികളുണ്ടാവും.

വരുമാനക്കുറവ് നികത്താൻ മറ്റുപല സംസ്ഥാനങ്ങളും നികുതി കൂട്ടിയിരുന്നു. ഡൽഹിയിൽ 70 ശതമാനം കൂട്ടി. കേരളത്തിൽ മദ്യനികുതി താരതമ്യേന നികുതി കൂടുതലാണ്. 78 മുതൽ 212 ശതമാനംവരെയാണ് ഇവിടെ നിലവിലെ നികുതി.

കമ്പനികള്‍ നല്‍കുന്ന മദ്യത്തിന് മുകളില്‍ എക്സൈസ് ഡ്യൂട്ടിയും ചേര്‍ത്ത ശേഷമുള്ള വിലയ്ക്ക് പുറത്താണ് നികുതി ചുമത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button