Latest NewsNewsIndia

എംഎല്‍എമാര്‍ ചേര്‍ന്ന് തീകൊളുത്തിയ 14കാരി മരിച്ചു

ചെന്നൈ: വില്ലുപുരത്ത് എഐഎഡിഎംകെ നേതാക്കൾ തീകൊളുത്തിയ പെൺകുട്ടി മരിച്ചു. സംഭവത്തില് എഐഎഡിഎംകെ നേതാക്കളായ ജി മുരുകന്, കെ കാളിയപെരുമാള് എന്നിവരെ അറസ്റ്റ് ചെയ്‌തു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരിയാണ് വില്ലുപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. പെൺകുട്ടിയിൽ നിന്ന് കഴിഞ്ഞദിവസം മജിസ്ട്രേറ്റ് മൊഴിയെടുത്തിരുന്നു. രണ്ടുപേരും തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയെന്നായിരുന്നു മൊഴി നൽകിയത്.

Read also: വീട്ടില്‍ ക്വാറന്റീനിൽ കഴിയാൻ അനുവദിക്കണം; കൂടത്തായി കേസിലെ പ്രതി ജോളി അപേക്ഷ നല്‍കി

ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്നുള്ള കടയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് എം.എല്‍.എമാര്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് അയല്‍ക്കാരെത്തി കുട്ടിയെ ആശുപത്രിയിലാക്കിയെങ്കിലും 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ജയബാലും കുടുംബവും എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരും തമ്മിലുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button