Latest NewsNewsIndia

ലോക്ക്ഡൗണില്‍ കുടുങ്ങിയ മകള്‍ക്കും മക്കള്‍ക്കും വീട്ടുജോലിക്കാരിക്കും ഡല്‍ഹിയിലേക്ക് മടങ്ങാന്‍ എയര്‍ബസ് വിമാനം വാടകയ്ക്കെടുത്ത് ബിസിനസുകാരന്‍

ന്യൂഡല്‍ഹി • രാജ്യവ്യാപക ലോക്ക്ഡൗണിനെത്തുടര്‍ന്ന് രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിയ ബിസിനസുകാരന്റെ മകളും രണ്ട് മക്കളും അവരുടെ വീട്ടുജോലിക്കാരിയും വാടകയ്ക്കെടുത്ത 180 സീറ്റര്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മറന്നു.

ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലാത്ത ബിസിനസുകാരൻ മദ്യ രാജാവാണെന്നാണ് റിപ്പോര്‍ട്ട്. പകർച്ചവ്യാധിയ്ക്കിടെ വിമാനത്താവളത്തിലെ ആൾക്കൂട്ടം ഒഴിവാക്കാന്‍ കുടുംബാംഗങ്ങള്‍ക്കായി ഒരു വിമാനം മുഴുവന്‍ ഇയാള്‍ ബുക്ക് ചെയ്യുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ഒരു എയർബസ് -320 വാടകയ്‌ക്കെടുക്കാൻ ഏകദേശം 20 ലക്ഷം രൂപ ചെലവാകുമെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വഹിക്കാനാണ് എ 320 180 സീറ്റർ വിമാനം മെയ് 25 ന് ഇവിടെ ഇവിടെയെത്തിയത്. ഇത് ചാര്‍ട്ടര്‍ ചെയ്തതാണെന്നും മെഡിക്കൽ എമർജൻസി അല്ലെന്നും ഒരു എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യയിലെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള വീടുകളിലേക്ക് മടങ്ങാൻ പാടുപെടുന്ന സമയത്താണ് ഈ വാർത്ത വരുന്നത്.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ ഈയാഴ്ച പുനരാരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button