Latest NewsNewsIndia

പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു ; മരിക്കുമ്പോള്‍ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണി ; കൊലപാതകമെന്ന് സംശയം, പിതാവും കുടുംബാംഗങ്ങളുമടക്കം സംശയ നിഴലില്‍

ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ 15 വയസുള്ള ഗര്‍ഭിണി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ആത്മഹത്യ ചെയ്തതായി അമ്മ ബുധനാഴ്ച പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തുവന്നതെങ്കിലും കൊലപാതകം നടന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തന്റെ പിതാവിന്റെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ബാഗേശ്വര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും രണ്ട് ഗ്രാമങ്ങളിലായി വെവ്വേറെയായാണ് താമസിച്ചിരുന്നത്.

രണ്ട് ദിവസം മുമ്പ് ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതെന്ന് കേസ് അന്വേഷിക്കുന്ന ഒരു പോലീസുകാരന്‍ പറഞ്ഞു. ചൊവ്വാഴ്ച, പെണ്‍കുട്ടി അസ്വസ്ഥതയാണെന്ന് പറഞ്ഞപ്പോള്‍ മുത്തശ്ശി അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ രോഗനിര്‍ണയ സമയത്ത്, പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മുത്തശ്ശി അവളെ ബാഗേശ്വറിലെ ഒരു ഉന്നത കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു, ”പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രഹ്ലാദ് സിംഗ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മുത്തശ്ശി അവളെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് പെണ്‍കുട്ടിയുടെ അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. അന്നു രാത്രി തന്നെ അദ്ദേഹം പോയി. എന്നാല്‍ ഇക്കാലമത്രയും, അവര്‍ 2 കിലോമീറ്റര്‍ അകലെ താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചില്ല. ബുധനാഴ്ച പുലര്‍ച്ചെ പിതാവിന്റെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

എന്നാല്‍ കുട്ടി മരിച്ചിട്ട് ഇവര്‍ പോലീസിനെ അറിയിച്ചില്ലെന്നും അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം ഗ്രാമീണരുടെ സഹായത്തോടെ അവളെ അടക്കം ചെയ്തുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടിയുടെ അമ്മ സംഭവങ്ങള്‍ അറിഞ്ഞതോടെ ഉടന്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അമ്മയെ അറിയിച്ചത് പോലീസാണ്, അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതരായ പ്രതികള്‍ക്കെതിരെ ഐപിസി 376, 306 വകുപ്പുകള്‍, പോക്‌സോ നിയമത്തിലെ 5/6 വകുപ്പ് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.

മരണകാരണം കണ്ടെത്താനും ബലാത്സംഗ പ്രതികളെ യഥാക്രമം കണ്ടെത്താനും പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കും ഡിഎന്‍എ പരിശോധനയ്ക്കും മൃതദേഹം പുറത്തെടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി തേടിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത് അപമാനമാകുമെന്ന് കരുതി കൊവൃലപ്പെടുത്തിയതാകാം എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിക്കാതെ വളരെ പെട്ടെന്ന് തന്നെ മൃതദേഹം സംസ്‌കരിച്ചു എന്നത് അതിശയകരമാണെന്നും സംഭവം ഗ്രാമത്തില്‍ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button