Latest NewsNewsIndia

സ്വത്ത് തര്‍ക്കം ; പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുക്കൊന്നു

ആന്ധ്രാപ്രദേശ് : സ്വത്ത് തര്‍ക്കത്തില്‍ പിതാവ് ചുറ്റിക കൊണ്ട് അടിച്ചുക്കൊന്നു. ജി വീരരാജുവാണ് തന്റെ 40കാരനായ മകന്‍ ജി ജലരാജുവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നത്. വിശാഖപട്ടണത്ത് പെന്‍ഡൂര്‍ത്തി പോലീസ് സ്റ്റേഷന്‍ പരിധിക്ക് സമീപമുള്ള സത്യനഗറിലെ വീരരാജുവിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ജലരാജു മുംബൈയില്‍ ഒരു കടല്‍ യാത്രക്കാരനായിരുന്നു, ഒരാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് തന്റെ മൂന്ന് പെണ്‍മക്കളും മകനുമായി സ്വത്ത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച അച്ഛനും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ദേഷ്യപ്പെട്ട വീരാര്‍ജു മകന്‍ ജലരാജുവിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ബേസ്‌മെന്റ് തറയില്‍ ഇരിക്കുമ്പോള്‍ ജലരാജു ചില ജോലികള്‍ ചെയ്യുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഒരു നിമിഷം കഴിഞ്ഞ് ജി വീരരാജു ജലരാജുവിന്റെ പുറകില്‍ ശാന്തമായി നടന്ന് ഒരു ചുറ്റിക എടുക്കുന്നു. തുടര്‍ന്ന് മകനെ ചാരിയിരുന്ന് അവനോട് എന്തെല്ലാമൊ പറയുന്നത് കാണാം. പിന്നീടായിരുന്നു
മകനെ നിഷ്‌കരുണം കൊലപ്പെടുത്തിയത്. കുറ്റം സമ്മതിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button