KeralaLatest NewsNews

മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വത്ത് തര്‍ക്കം: അമ്മയുടെ മുഖം വെട്ടി വികൃതമാക്കി

തൃശൂര്‍: മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വത്ത് തര്‍ക്കം. ആമ്പല്ലൂര്‍ ഇഞ്ചക്കുണ്ടിലാണ് മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നത്.
ഇഞ്ചക്കുണ്ടില്‍ സുബ്രന്‍ (കുട്ടന്‍ -68), ഭാര്യ ചന്ദ്രിക (62) എന്നിവരെയാണ് മകന്‍ അനീഷ് മൃഗീയമായി കൊലപ്പെടുത്തിയത്.

Read Also : അറസ്റ്റിലായ യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം: അമ്പരന്ന് പോലീസ്

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി മകന്റെ വെട്ടേറ്റ കുട്ടനും ചന്ദ്രികയും അയല്‍ വീടുകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനീഷ് ഇവരെ റോഡിലിട്ട് വെട്ടുകയായിരുന്നു. അമ്മയുടെ മുഖം തലങ്ങും വിലങ്ങും വെട്ടി വികൃതമാക്കി. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്.

കുട്ടനും ചന്ദ്രികക്കും രണ്ട് മക്കളാണുള്ളത്. വീട്ടില്‍ സ്വത്തിനെ ചൊല്ലി കുടുംബവഴക്ക് പതിവായിരുന്നുവെന്ന് പറയുന്നു. റബര്‍ ടാപ്പിങ് തൊഴിലാളിയാണ് മരിച്ച കുട്ടന്‍. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. അനീഷിന്റെ സഹോദരിയും കുട്ടിയും ഇവരുടെ വീട്ടില്‍ തന്നെയാണ് താമസം.

ഇവരുടെ വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടിരുന്നുവെങ്കിലും അത് നിത്യസംഭവമായതിനാല്‍ പ്രദേശവാസികള്‍ കാര്യമാക്കിയെടുത്തില്ല. വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബഹളം കൂടിയപ്പോഴാണ് നാട്ടുകാര്‍ വീട്ടിലേക്കിറങ്ങിച്ചെന്നത്. ഈ സമയം, അനീഷ് വെട്ടുകത്തി ഉപയോഗിച്ച് മാതാവിനെയും പിതാവിനെയും തുരുതുരാ വെട്ടുന്ന കാഴ്ച്ചയായിരുന്നു ഇവര്‍ കണ്ടത്.

പള്ളിയില്‍ നിന്ന് വന്നിരുന്നവര്‍, അനീഷിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി രണ്ടുപേരെയും മൃഗീയമായി വെട്ടിക്കൂട്ടി. കൃത്യത്തിന് ശേഷം അനീഷ് തന്നെയാണ് ആദ്യം പൊലീസിനെ സംഭവം അറിയിച്ചത്. കൊലപാതക ശേഷം മുറ്റത്തുണ്ടായിരുന്ന ബൈക്കില്‍ കയറി അനീഷ് രക്ഷപ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button