Latest NewsNewsIndia

ലോക്ക്ഡൗൺ കാലത്തെ വീടിന്റെ വാടക നൽകാൻ ആവശ്യപ്പെട്ട സുഹൃത്തുക്കളെ യുവാവ് കൊന്നു

ലഖ്‍നൗ : ലോക്ക്ഡൗണിനെ തുടർന്ന് താമസിക്കാത്ത നാല് മാസത്തെ വാടക നൽകാൻ ആവശ്യപ്പെട്ട സുഹൃത്തുക്കളെ യുവാവ് കൊന്നു. ഡൽഹിയിലെ രഘുബീർ നഗറിലാണ് സംഭവം നടന്നത്. മുഹമ്മദ് അജാം(45), ആമിർ ഹസൻ(46) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി സാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കൊല്ലപ്പെട്ട ആമിറിന്റെ സുഹൃത്ത് ഇയാളെ ഫോണിൽ വിളിച്ചെങ്കിലും കോൾ അറ്റന്റ് ചെയ്യാത്തതിനെ തുടർന്ന് സുഹൃത്ത് ആമിറിനെ അന്വേഷിച്ച് താമസ സ്ഥലത്ത് എത്തി. ഇവർ താമസിച്ച മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്ത് പ്രവേശിച്ചപ്പോഴാണ് ആമിറും അസാമും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ അയൽവാസികളെ സുഹൃത്ത് വിവരം അറിയിച്ചു.പൊലീസ് എത്തിയതിന് ശേഷമാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. അപ്പഴേക്കും മരണം സംഭവിച്ചിരുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് നാല് മാസമായി സ്ന്തം നാടായ ഉത്തർപ്രദേശിലെ അമോറയിലായിരുന്നു സാക്കിർ. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ഇതോടെ മുറിയിൽ തിരിച്ചെത്തിയ സാക്കിറിനോട് നാല് മാസത്തെ വാടക നൽകാൻ ആമിറും അസാമും ആവശ്യപ്പെടുകയായിരുന്നു. ഇത് സാക്കിർ നിഷേധിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. കൊല്ലപ്പെട്ട ഇരുവരും പച്ചക്കറി വിൽപ്പനക്കാരാണ്.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button