KeralaLatest NewsNews

വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയ യുവതിയെ പരിശോധിയ്ക്കുന്നതിനിടെ ഡോക്ടര്‍ പീഡിപ്പിച്ചു : പുരോഹിതനും ഡോക്ടറുമായ ഫാദര്‍ റെജി പാലക്കാടനെതിരെ കേസ് .. പരിശോധനയുടെ ഭാഗമായി ചില ഭാഗങ്ങളില്‍ തൊടുക മാത്രമാണ് ചെയ്തതെന്ന് പുരോഹിതന്‍

കോട്ടയം: വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയ യുവതിയെ പരിശോധിയ്ക്കുന്നതിനിടെ ഡോക്ടര്‍ പീഡിപ്പിച്ചു , പുരോഹിതനും ഡോക്ടറുമായ ഫാദര്‍ റെജി പാലക്കാടനെതിരെ കേസ്. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെയാണ് പുരോഹിതന്‍ പീഡിപ്പിച്ചത്. കേസില്‍ പുരോഹിതനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിയ്ക്കും. കേസ് അന്വേഷണം പൂര്‍ത്തിയായെന്നും രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും അടിമാലി സി.ഐ വ്യക്തമാക്കി. ഫാ. റജി പാലക്കാടനെതിരെയാണ് കേസ്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമ്മയോടൊപ്പം 22കാരി ആയുര്‍വേദ ആശുപത്രിയിലെത്തിയത്.

Read Also : ആഞ്ഞടിച്ച് ചുഴലിക്കാറ്റ് : മുപ്പതിലധികം മരണം

ഒരു മാസം മുമ്പായിരുന്നു സംഭവം. ഡോക്ടറായ ഫാ.റജി പാലക്കാടന്‍ യുവതിയെ പരിശോധിക്കുന്നതിനിടയിലാണ് പീഡനം നടന്നത്. വര്‍ഷങ്ങളായി അടിമാലിയില്‍ പരമ്പരാഗത ചികിത്സ നടത്തിവരികയായിരുന്നു പുരോഹിതനായ റജി. അടിവയറ് പരിശോധിക്കുന്നതിനിടെ അതിരുവിട്ടു പെരുമാറിയെന്നാണ് പരാതി. ഇതോടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടിയ യുവതി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തി പിതാവിനോടും സഹോദരനോടും കാര്യങ്ങള്‍ വ്യക്തമാക്കി.

ഇവര്‍ ആശുപത്രിയിലെത്തി ഡോക്ടറോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പുരോഹിതന്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് പിതാവും സഹോദരനും അടിമാലി സ്റ്റേഷനിലെത്തി സി.ഐ അനില്‍ ജോര്‍ജിനോട് പരാതി പറഞ്ഞു. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണത്തിനുശേഷം ഫാ.റജിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് റിമാന്‍ഡിലായ ഫാ. റജി കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങി. പെണ്‍കുട്ടിയെ പീഡിപ്പിച്ചില്ലെന്നും പരിശോധനയുടെ ഭാഗമായി ചില ഭാഗങ്ങളില്‍ തൊടുക മാത്രമാണ് ചെയ്തതെന്നുമാണ് ആദ്യം പുരോഹിതന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ പുരോഹിതന് തിരുത്തേണ്ടി വന്നുവത്രേ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button