Latest NewsNewsCrime

യുവതിയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ

മുംബൈ: 26 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകനായ യുവാവ് അറസ്റ്റിൽ. കലാംബോളി സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 24 വയസുകാരനായ ബംഗ്ലാദേശി യുവാവാണ് പൊലീസ് പിടിയിലായിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരനാണ് അറസ്റ്റിലായ യുവാവ്. ഇയാൾ കൊല്ലപ്പെട്ട യുവതിക്കൊപ്പം ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് യുവതിയെ കൊല്ലാൻ പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. ഡിസംബർ 7 നാണ് കലാംബോളിയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്. മൂന്നാഴ്ച മുമ്പ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും ശേഷം പ്രതി മുറി പൂട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുകയുണ്ടായി. മരിച്ച യുവതി മുംബൈയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ലോക്ക്ഡൗൺ സമയത്ത് കൂടെ താമസിച്ചിരുന്ന മൂന്ന് പേർക്കും ജോലി നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് എല്ലാവരും തിരിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങിയെങ്കിലും യുവതി ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു ഉണ്ടായത്. കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കൾ മുംബൈയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button