Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസ്. പ്രസിഡന്റിന്റെ ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ്

ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരം നിലവില്‍ വന്നത് 1941 ജൂലായ് 20നാണ്

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പരമോന്നതി സൈനിക ബഹുമതി ലീജിയന്‍ ഓഫ് മെറിറ്റ് സമ്മാനിച്ചു. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചതിനും ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിലും മോദി നല്‍കിയ നേതൃത്വത്തിന് ബഹുമാനാര്‍ത്ഥമാണ് ഇത് സമ്മാനിച്ചത്.

യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ താരഞ്ചിത് സിംഗ് സന്ധു പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് വൈറ്റ് ഹൗസില്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ”ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുത്തിയതിന്റെ ബഹുമാനാര്‍ത്ഥം പ്രസിഡന്റിന്റെ ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരമാണ് മോഡിക്ക് ട്രംപ് സമ്മാനിച്ചത്” – റോബര്‍ട്ട് സി ഒബ്രിയന്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനും മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയ്ക്കും ട്രംപ് ലീജിയന്‍ ഓഫ് മെറിറ്റ് സമ്മാനിച്ചതായി ഒബ്രിയന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ അതത് രാജ്യത്തെ അംബാസഡര്‍മാരും അവാര്‍ഡുകള്‍ സ്വീകരിച്ചു. ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരം നിലവില്‍ വന്നത് 1941 ജൂലായ് 20നാണ്. പൊതുരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച നേതാക്കളെയും യു.എസ് സൈനികരേയും വിദേശ സൈനികരേയും ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button