Latest NewsIndiaNews

സുഹൃത്ത് രാജ്യങ്ങൾക്ക് കൈത്താങ്ങുമായി ഇന്ത്യ; ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ബ്രസീലിലേയ്ക്ക് ആദ്യലോഡ് വാക്‌സിന്‍

രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുന്നത് വരെ വാക്സിന്‍ കയറ്റുമതി സര്‍ക്കാര്‍ നീട്ടിവെച്ചിരുന്നു.

ന്യൂഡല്‍ഹി: ലോകം മുഴുവൻ ഭീതി പടർത്തിയ കൊറോണ നിയന്ത്രണ വിധേയമാകുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് 19 ബാധിച്ച്‌ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലായിരുന്നു. ഇപ്പോഴിതാ മറ്റു രാജ്യങ്ങൾക്ക് കൈത്താങ് ആകുകയാണ് ഇന്ത്യ.

തദ്ദേശീയമായി നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ബ്രസീല്‍, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കയറ്റുമതി. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്യും.

read also:“89 വയസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആര് പറഞ്ഞു” ; പരാതിക്കാരിയെ ആക്ഷേപിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ

ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിനാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത്. 92 രാജ്യങ്ങളിൽ നിന്നാണ് ഈ വാക്സിനായി സിറത്തിന് ഇതിനകം ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്.

രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുന്നത് വരെ വാക്സിന്‍ കയറ്റുമതി സര്‍ക്കാര്‍ നീട്ടിവെച്ചിരുന്നു. അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്സിന്‍ കയറ്റുമതി ചെയ്തതിന് പിന്നാലെയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button