Latest NewsNewsIndia

താജ്‌മഹല്‍ ഒരു ക്ഷേത്രമായിരുന്നു, ഇതൊരു രാമക്ഷേത്രമാകും; യോഗി ആദിത്യനാഥ് അത് നടപ്പാക്കുമെന്ന് ബി ജെ പി എം.എല്‍.എ

ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ സുവര്‍ണ കാലഘട്ടം വന്നിരിക്കുകയാണ്.

ന്യൂഡല്‍ഹി : താജ്‌മഹല്‍ ഒരു ക്ഷേത്രമായിരുന്നുവെന്നു ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. താജ് മഹലിന്റെ പേര് രാം മഹലോ ശിവ മഹലോ എന്നോ മാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള സുരേന്ദ്ര സിംഗ് ആവശ്യപ്പെടുന്നത്. മുന്‍പ് ഇത് ശിവക്ഷേത്രമായിരുന്നുവെന്നും എംഎൽഎ പറയുന്നു.

‘ദൈവം അനുഗ്രഹിച്ചാല്‍ നിങ്ങള്‍ക്ക് ഉടന്‍ തന്നെ കേള്‍ക്കാം, താജ്മഹല്‍ രാം മഹലാണോ അല്ലെങ്കില്‍ ശിവ് മഹലാണോ എന്ന്. മുസ്ലിം ആക്രമകാരികള്‍ പലവിധത്തിലും ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിച്ചു. പക്ഷേ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ സുവര്‍ണ കാലഘട്ടം വന്നിരിക്കുകയാണ്. താജ്‌മഹല്‍ ഒരു ക്ഷേത്രമായിരുന്നു. ഇതൊരു രാമക്ഷേത്രമാകും, പേരും മാറ്റും. യോഗി ആദിത്യനാഥ് ഇക്കാര്യം നടപ്പാക്കും.” സുരേന്ദ്രസിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button