Latest NewsNewsIndia

രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ മുഖത്തെറിഞ്ഞു; പരാതിയുമായി ബിജെപി എംപി

തൃണമൂല്‍നേതാവ് ജി.പി. പ്രധാന്‍ ബിദ്യുത് ബിശ്വാസിന്‍റെ നേതൃത്വത്തിലാണ് ആക്രമണമെന്നും പരാജയ ഭീതിയെ തുടര്‍ന്നാണിതെന്നും ബി.ജെ.പി പറഞ്ഞു. 

കൊല്‍ക്കത്ത: ഹോളി ആഘോഷത്തിനിടെ രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ മുഖത്തെറിഞ്ഞതായി ബി.ജെ.പി ഹൂഗ്ലി എം.പിയായ ലോക്കറ്റ് ചാറ്റര്‍ജിയുടെ പരാതി. ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതനിടെയാണ് സംഭവം. തുണി ഉപയോഗിച്ച്‌ കണ്ണ് മറച്ചിരിക്കുന്ന ലോക്കറ്റ് ചാറ്റര്‍ജിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. കൊഡാലിയയില്‍ പ്രചാരണം പുരോഗമിക്കുന്നതിനിടെ വഴിയില്‍ സ്ത്രീകള്‍ ഹോളി ആഘോഷിക്കുന്നുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും പാട്ട് പാടുകയും നൃത്തം ചെയ്യുകയുമായിരുന്നു. അവര്‍ ഹോളി ആഘോഷിക്കാന്‍ ക്ഷണിച്ചേപ്പാള്‍ കൊറോണയായതിനാല്‍ ആവശ്യം നിരസിച്ചു. പകരം നിറങ്ങള്‍ ദേഹത്തെറിഞ്ഞോളാന്‍ സ്ത്രീകളോട് പറഞ്ഞു. എന്നാല്‍ അവിടെയുണ്ടായിരുന്ന രണ്ടുപുരുഷന്‍മാര്‍ മുന്നോട്ടുവരികയും തീര്‍ച്ചയായും നിറങ്ങള്‍ വിതറാമെന്ന് പറയുകയുമായിരുന്നു. അവര്‍ സ്ത്രീകളുടെ സംഘത്തില്‍പ്പെട്ടവരാണെന്നാണ് കരുതിയിരുന്നതെന്നും ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു.

Read Also: എന്തുകൊണ്ട് നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചു, മോദിയുടെ വിസ റദ്ദാക്കണം : പ്രധാനമന്ത്രിയ്‌ക്കെതിരെ മമതാ ബാനര്‍ജി

നിമിഷങ്ങള്‍ക്കകം പുരുഷന്‍മാര്‍ നിറങ്ങളുമായി വരികയും മുഖത്തേക്ക് എറിയുകയുമായിരുന്നു. കണ്ണട വെച്ചിരുന്നതിനാല്‍ കണ്ണിന് ഒന്നും പറ്റിയില്ലെന്നും എന്നാല്‍ കണ്ണിന്‍റെ വശങ്ങളില്‍ പൊള്ളല്‍ അനുഭവപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ആരാണ് തന്‍റെ കണ്ണിലേക്ക് നിറങ്ങളെറിഞ്ഞതെന്ന് നോക്കിയപ്പോള്‍ തൃണമൂല്‍ ബാഡ്ജ് ധരിച്ച്‌ മൂന്നുനാലുപേര്‍ അല്‍പ്പം അകലെ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവരില്‍ ഒരാളാണ് രാസവസ്തുക്കള്‍ അടങ്ങിയ നിറങ്ങള്‍ മുഖത്തേക്ക് എറിഞ്ഞതെന്നും അവര്‍ ആരോപിച്ചു.
ലോക്കറ്റ് ചാറ്റര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചുവെന്ന് കാട്ടി ബി.ജെ.പി ബംഗാള്‍ ഘടകം എം.പിയുടെ വിഡിയോയും പങ്കുവെച്ചു. തൃണമൂല്‍നേതാവ് ജി.പി. പ്രധാന്‍ ബിദ്യുത് ബിശ്വാസിന്‍റെ നേതൃത്വത്തിലാണ് ആക്രമണമെന്നും പരാജയ ഭീതിയെ തുടര്‍ന്നാണിതെന്നും ബി.ജെ.പി പറഞ്ഞു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button