CricketLatest NewsNewsSports

തുറന്ന സ്ഥലങ്ങളിൽ സംസ്കാര ചടങ്ങുകൾ, ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച: വാർണർ

ഐ.പി.എൽ ഉപേക്ഷിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് വാർണർ

സിഡ്നി: ഐ.പി.എൽ പതിനാലാം സീസൺ കളിക്കുന്നതിനായി ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് കാണേണ്ടി വന്ന ഭീകരാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് സൂപ്പർ താരം ഡേവിഡ് വാർണർ. കോവിഡ് ബാധിച്ചു മരിച്ച ഉറ്റവരുടെ ശരീരം സംസ്കരിക്കാനായി നിരത്തിൽ വരി നിൽക്കുന്ന ഒരുപാട് പേരെ താൻ കണ്ടിട്ടുണ്ടെന്നും അത് മനസ് ഉലക്കുന്ന കാഴ്ചയായിരുന്നുവെന്നും വാർണർ പറഞ്ഞു.

‘തുറന്ന സ്ഥലങ്ങളിൽ സംസ്കാര ചടങ്ങുകൾ നടത്തുകയാണ്. ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച. ഐ.പി.എൽ ഉപേക്ഷിച്ചത് ശരിയായ തീരുമാനമായിരുന്നു. ബയോ ബബിളും ഒരു സിറ്റിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രയും പ്രയാസമായിരുന്നു. എന്നിരുന്നാലും സുരക്ഷ ഒരുക്കുന്നതിൽ തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി അവർ ചെയ്തു’, വാർണർ പറഞ്ഞു.

Read Also:- അലെഗ്രി പണിതുടങ്ങി, ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്

ഏതാനും കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മെയ് ആദ്യവാരമാണ് ഐ.പി.എൽ റദ്ദാക്കിയത്. ഐ.പി.എല്ലിൽ 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഐ.പി.എൽ രണ്ടാം ഘട്ടം യുഎഇയിൽ നടത്തുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ – ഒക്ടോബർ മാസങ്ങളിലാണ് അവശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button