Latest NewsKeralaNewsCrime

പൊലീസിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തൃശ്ശൂര്‍: പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂറിനെ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകം ഉൾപ്പെടെ 35 കേസുകളിൽ പ്രതിയാണ് ഇയാൾ

ഓപ്പറേഷൻ കോളാറിന്റെ ഭാഗമായി നാലു ദിവസം മുൻപാണ് ഹരീഷിനെ പിടികൂടാൻ പ്രത്യേക സംഘം കർണാടകത്തിലേക്ക് തിരിച്ചത്. അതിസാഹസികമായിട്ടായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. മുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ മഫ്തിയിൽ എത്തിയ പോലീസ് സംഘമാണ് പിടികൂടിയത്.

കഴിഞ്ഞ മാർച്ചിലാണ് ഹരീഷ് ഒളിവിൽ പോയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും കർണ്ണാടകത്തിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിവിലും കഞ്ചാവ് വിൽപ്പന തുടർന്നിരുന്നു. തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം വാട്സ് ആപ്പിൽ ഇയാൾ സുഹൃത്തുകൾക്ക് അയച്ചിരുന്നു.

അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്തെ കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. കാട്ടൂർ സ്റ്റേഷനിൽ 21 കേസും വലപ്പാട് സ്റ്റേഷനിൽ ഏഴ് കേസും, ചേർപ്പ് സ്റ്റേഷനിൽ മൂന്ന് കേസ്സും ഒല്ലൂർ മതിലകം സ്റ്റേഷനുകളിൽ ഓരോ കേസും ഹരീഷിന്റെ പേരിലുണ്ട്. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button