Latest NewsNewsIndiaCrime

യുവതിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു: യുവാവ് അറസ്റ്റിൽ

30 വയസുകാരിയായ സൈമയെ അഞ്ച് വർഷം മുമ്പ്  ആഗ്രയിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് അനുജ് പരിചയപ്പെടുന്നത്

ആഗ്ര : വിവാഹത്തിനായി യുവതിയെ മതംമാറ്റിയ ശേഷം ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 31-കാരനായ അനുജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. ആഗ്രയിലാണ് സംഭവം നടന്നത്. മുസ്ലീം യുവതിയെ ആണ് അനുജ് കുമാർ വിവാഹത്തിനായി മതം മാറ്റിയത്. തുടർന്ന് ഉപേക്ഷിക്കുന്നതിന് മുമ്പ് നിർബന്ധിച്ച് രണ്ടുതവണ ഗർഭച്ഛിദ്രത്തിന് വിധേയാക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.

30 വയസുകാരിയായ സൈമയെ അഞ്ച് വർഷം മുമ്പ്  ആഗ്രയിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് അനുജ് പരിചയപ്പെടുന്നത്. അവിടെ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അനുജ്. കോച്ചിംഗ് സെന്ററിൽ കൗൺസിലറായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന അനുജിന്‍റെ വാഗ്ദാനം യുവതി സ്വീകരിക്കുകയുമായിരുന്നു. ഇതോടെ യുവതി ഹിന്ദുമതത്തിലേക്ക് മാറുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Read Also :  ‘പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത്’: പെൺകുട്ടിയെ പീഡിപ്പിച്ച അമ്പിളിയുടെ ഇൻസ്റ്റാഗ്രാം നിറയെ സുരക്ഷാ പോസ്റ്റുകൾ

2017-ൽ യുവതി ഗർഭിണിയായി. എന്നാൽ ഈ ഗർഭം അലസിപ്പിക്കാൻ അനുജ് നിർബന്ധിച്ചതോടെ യുവതി അതിന് തയ്യാറാകുകയായിരുന്നു. ആദ്യത്തെ ഗർഭച്ഛിദ്രത്തിന് ശേഷം, 2018 ൽ താൻ വീണ്ടും ഗർഭിണിയാണെന്ന് യുവതി പറഞ്ഞു. ഇതും അലസിപ്പിക്കാൻ അനുജ് പറഞ്ഞെങ്കിലും യുവതി അത് അംഗീകരിച്ചില്ല. ഇതോടെ ഒരു ഡോക്ടറുടെ സഹായത്തോടെയാണ് അനുജ് ഗർഭം അലസിപ്പിച്ചതെന്നും യുവതി പറഞ്ഞു. പിന്നീട് തന്നെ ഉപേക്ഷിച്ച ശേഷം അനുജ് ഉത്തർപ്രദേശിലെ മണിപ്പൂരിയിലേക്ക് പോയെന്നും യുവതി പറഞ്ഞു.

Read Also :  തീരദേശ മേഖലയ്ക്ക് ആശ്വാസവുമായി സർക്കാർ: പ്രത്യേക ഭക്ഷ്യക്കിറ്റടക്കം പുതിയ പദ്ധതികൾ ഇങ്ങനെ

സംഭവത്തിൽ അനുജിനെ കൂടാതെ നിയമവിരുദ്ധമായി ഗർഭം അലസിപ്പിക്കലിന് പ്രതിയെ സഹായിച്ച ഡോക്ടർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മതംമാറ്റി വിവാഹം കഴിച്ചതിനും വഞ്ചനയ്ക്കും ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button