ബ്രസീലിയ: കൊളംബിയെ തകർത്ത് അർജന്റീന കോപ അമേരിക്കയുടെ ഫൈനലിൽ കടന്നു. നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന ബ്രസീൽ പോരാട്ടം. അധികസമയവും കടന്ന് ഷൂട്ടൗട്ടിൽ ആയിരുന്നു അർജന്റീനയുടെ ജയം. കീപ്പർ എമി മാർട്ടിനെസ് മൂന്ന് പെനാൽറ്റി കിക്കുകളാണ് തടഞ്ഞിട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലൗട്ടരോ മാർട്ടിനെസിന്റെ(7) ഗോളിൽ അർജന്റീന മുന്നിലെത്തി. സൂപ്പർതാരം ലയണൽ മെസ്സി ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്.
61-ാം മിനിറ്റിൽ ലൂയിസ് ഡിയാസയുടെ ഗോളിൽ കൊളംബിയ മത്സരത്തിലേക്ക് തിരിച്ചെത്തി. അസാധ്യമെന്ന് തോന്നിയ അവസരമാണ് ലൂയിസ് ഡിയാസ അർജന്റീനയുടെ വലകുലുക്കിയത്. പന്തുമായി മുന്നേറിയ ഡിയാസ് ഗോൾ സാധ്യത വളരെ കുറവുള്ള ആംഗിളിൽ നിന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
Read Also:- യൂറോ കപ്പ്: സ്പെയിനിനെ തകർത്ത് ഇറ്റലി ഫൈനലിൽ
കോപ അമേരിക്കയിൽ ആരാധകർ കാത്തിരിക്കുന്ന അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങി. ടൂർണമെന്റിലെ ആദ്യ സെമിയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചപ്പോൾ, കൊളംബിയയെ തകർത്ത് അർജന്റീന ഫൈനലിൽ കടന്നു. എമി മാർട്ടിനെസും, മെസ്സിയും, ലൗട്ടരോ മാർട്ടിനെസും ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചപ്പോൾ അർജന്റീനയ്‌ക്കായി മെസ്സി നേടുന്ന ആദ്യ കിരീടമാകാം മരക്കാനയിൽ ഞായറാഴ്ച സാക്ഷ്യം വഹിക്കാൻ പോകുന്നത്.
Post Your Comments