Latest NewsKeralaNews

തീർത്ഥാടനത്തിന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു: ലോഡ്ജ് ഉടമയ്‌ക്കെതിരെ പരാതി

കണ്ണൂർ: തീർത്ഥാടനത്തിന് പോയ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പഴനിയിൽ ദർശനം നടത്താനായി പോയ തലശ്ശേരി സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതി താമസിച്ചിരുന്ന ലോഡ്ജ് ഉടമയാണ് ഇത്തരമൊരു അതിക്രമം നടത്തിയത്. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ ഉപദ്രവിച്ചത്.

Read Also: തെലങ്കാനയ്ക്ക് കിറ്റെക്സിലൂടെ 1000 കോടി രൂപയുടെ ധനസഹായം എത്തിച്ചുനൽകിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ: ശ്രീജിത്ത് പണിക്കർ

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി ഇപ്പോൾ. ജൂൺ 20 നായിരുന്നു സംഭവം. യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പഴനിയിൽ തീർത്ഥാടനത്തിന് പോയി തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ ഭാര്യയെ ഒരു സംഘം ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.

ഭക്ഷണം വാങ്ങാൻ ലോഡ്ജിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ലോഡ്ജ് ഉടമയുടെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ബലം പ്രയോഗിച്ച് തടഞ്ഞു. ഭാര്യയെ അടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രാത്രി മുഴുവനും ഉപദ്രവിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പഴനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് ഇടപെട്ടില്ലെന്നും ഭർത്താവ് ആരോപിക്കുന്നു. തമിഴ്‌നാട്-കേരള മുഖ്യമന്ത്രിമാർക്കും ഡിജിപിക്കും ഇയാൾ പരാതി അയച്ചിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും വിശദമായ അന്വേഷണത്തിന് കേസിന്റെ വിവരങ്ങൾ തമിഴ്നാട് പൊലീസിന് കൈമാറിയെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Read Also: സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്​ഡ്​

shortlink

Related Articles

Post Your Comments

Related Articles


Back to top button