Latest NewsNewsIndia

വീട്ടമ്മയുടെ മൂന്നാമത്തെ കാമുകന്റെ വാക്കില്‍ നിന്നും പൊലീസ് പുറത്തുകൊണ്ടുവന്നത് പത്ത് മാസം മുമ്പ് നടന്ന കൊലപാതകം

ഒരേ സമയം യുവതി യുവാക്കളുമായി ശാരീരികബന്ധം പുലര്‍ത്തി

ചെന്നൈ: വീട്ടമ്മയുടെ മൂന്നാമത്തെ കാമുകന്റെ വാക്കില്‍ നിന്നും പൊലീസ് പുറത്തുകൊണ്ടുവന്നത് പത്ത് മാസം മുമ്പ് നടന്ന ക്രൂരമായ കൊലപാതകം. തെളിവുകളൊന്നുമില്ലാത്ത കൊലപാതകം പുറത്തറിഞ്ഞതോടെ അഴിക്കുള്ളിലായത് യുവതിയും ഭര്‍ത്താവും പതിനാറുകാരനായ കാമുകനും. യുവതിയുടെ രണ്ടാമത്തെ കാമുകനായ ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്
. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്.

Read Also : സ്ത്രീധന സമ്പ്രദായത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ ഉപവാസത്തിനെ പരിഹസിച്ച് എം.വി.ജയരാജന്‍

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.:

ചിന്നക്കംപാളയം സ്വദേശി രമേശിന്റെ ഭാര്യ ചിത്രയും പതിനാറുകാരനായ കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകം മൂടിവയ്ക്കാനും മൃതദേഹം മറവുചെയ്യാനും സഹായിച്ചതിനാണ് യുവതിയുടെ ഭര്‍ത്താവ് രമേശനെ അറസ്റ്റുചെയ്തത്. മണികണ്ഠന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

രമേശനും ചിത്രയും കൃഷിക്കാരായിരുന്നു. ചിത്രയുടെ ബന്ധുവായ പതിനാറുകാരനും മണികണ്ഠനും ഇവര്‍ക്കൊപ്പം ജോലിചെയ്യാനുണ്ടായിരുന്നു. ഇതിനിടെ മണികണ്ഠനുമായും പതിനാറുകാരനുമായും ചിത്ര അടുത്തു. ഇവരുമായി വഴിവിട്ട ബന്ധവും തുടങ്ങി. എന്നാല്‍ ഇക്കാര്യം പതിനാറുകാരനും മണികണ്ഠനും പരസ്പരം അറിഞ്ഞിരുന്നില്ല. മാസങ്ങളോളം ബന്ധം തുടര്‍ന്നു.

എന്നാല്‍ മൂവരും ചേര്‍ന്ന് അടുത്തുള്ള ചന്തയില്‍ പോയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇവിടെവച്ചാണ് തങ്ങള്‍ രണ്ടുപേര്‍ക്കും ചിത്രയുമായി ബന്ധമുണ്ടെന്ന് അവര്‍ മനസിലാക്കുന്നത്. ഇതോടെ ഇരുവരും തമ്മില്‍ അടിപിടിയായി. ചിത്ര ഒരുവിധത്തില്‍ രണ്ടുപേരെയും സമാധാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിച്ചു. പക്ഷേ, കാമുകന്മാര്‍ക്കിടയിലെ ദേഷ്യം അവസാനിച്ചിരുന്നില്ല. തര്‍ക്കം വീണ്ടും തുടങ്ങിയതോടെ മണികണ്ഠന്‍ പതിനാറുകാരനെ മര്‍ദ്ദിച്ചു. ഇതുകണ്ട് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ചിത്രയുടെ ഭര്‍ത്താവ് രമേശന്‍ എത്തി. എന്നാല്‍ മണികണ്ഠന്‍ ഇയാളെ തള്ളിയിട്ട് കഴുത്തുഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് മനസിലാക്കിയതോടെ ചിത്രയും പതിനാറുകാരനും ചേര്‍ന്ന് മണികണ്ഠനെ ഇരുമ്പു വടികൊണ്ട് തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്‍ അല്പസമയത്തിനകം മരിച്ചു.

കൊലപാതക വിവരം പുറത്തറിയാതിരിക്കാനായി മൃതദേഹം കൃഷിയിടത്തില്‍ മറവുചെയ്യാന്‍ മൂവരും ചേര്‍ന്ന് തീരുമാനിച്ചു. അന്ന് രാത്രി വളരെ രഹസ്യമായി മൃതദേഹം മറവുചെയ്തു. പിറ്റേദിവസം മുതല്‍ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ മൂവരും ജോലിതുടര്‍ന്നു. കുടുംബവുമായോ കൂട്ടുകാരുമായോ ഒരുബന്ധവുമില്ലാത്തതിനാല്‍ മണികണ്ഠനെ കാണാതായതുസംബന്ധിച്ച് ആരും പരാതി നല്‍കിയുമില്ല. അതോടെ എല്ലാം തേഞ്ഞുമാഞ്ഞുപോയി എന്നുതന്നെ മൂവരും കരുതി.

അങ്ങനെയിരിക്കെയാണ് ചിത്രയുടെ മൂന്നാമത്തെ കാമുകനായ നന്ദകുമാര്‍ എത്തുന്നത്. ഇയാളുമായുളള ബന്ധം തുടരുന്നതിനിടെ ചിത്ര ഗര്‍ഭിണിയായി. അതോടെ നന്ദകുമാര്‍ അവഗണിക്കാന്‍ തുടങ്ങി. ഇത് ചിത്രയ്ക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭീഷണിപ്പെടുത്തി അയാളെ വരുതിയിലാക്കാന്‍ ചിത്ര ശ്രമിച്ചത്. ഇനിയും അവഗണിക്കാനാണ് ശ്രമമെങ്കില്‍ മണികണ്ഠനെ കൊന്നതുപോലെ കൊല്ലും എന്നായിരുന്നു ഭീഷണി. കൊന്നശേഷം മൃതദേഹം മറവുചെയ്‌തെന്നും ഇതുവരെ ഒരാളും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ചിത്ര പറഞ്ഞതോടെ അയാള്‍ ഭയന്നുപോയി.

തന്ത്രത്തില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട നന്ദകുമാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ നടന്ന കാര്യങ്ങള്‍ എല്ലാവം അവര്‍ വിശദമായി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button