Latest NewsNewsIndia

പൗരത്വ നിയമഭേദഗതി നിയമം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേന്ദ്രം

ന്യൂഡല്‍ഹി : ഏറെ വിവാദമായതും രാജ്യം മൊത്തം സമരത്തിന് കാരണമായതുമായ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേന്ദ്രം. നിയമം നടപ്പാക്കാന്‍ വൈകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി 9 വരെ സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് വിശദീകരണം.

Read Also : കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് മന്ത്രിമാർ മാത്രം, ഇങ്ങനെ ആണേൽ കേരളം ഒരിക്കലും നന്നാവില്ല: സാബു ജേക്കബ്

2019 ലാണ് പാര്‍ലമെന്റില്‍ സിഎഎ പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലായി. എന്നാല്‍ നിയമം നടപ്പാക്കണമെങ്കില്‍ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇതുവരെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ചട്ടം രൂപീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പാര്‍ലമെന്റ് സമിതിയോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. 2022 ജനുവരി ഒമ്പത് വരെയാണ് സമയം ചോദിച്ചിരിക്കുന്നത്. ഇതോടെ നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ രണ്ടു വര്‍ഷമാകുമെന്ന് ചുരുക്കം.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനം കാരണം ഇന്ത്യയില്‍ അഭയം ചോദിച്ചെത്തിയ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം കൊടുക്കുമെന്നതാണ് സിഎഎയുടെ ഉള്ളടക്കം. ശക്തമായ സമരമാണ് നിയമത്തിനെതിരെ ഉയര്‍ന്നത്. കൊവിഡ് വ്യാപനമുണ്ടായ വേളയിലാണ് സമരം അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button