Latest NewsNewsInternational

താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം, നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു

ഇനിയും ആക്രമണം തുടരുമെന്ന് സൂചന

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ഗഹില്‍ താലിബാനുനേരെ യുഎസ് വ്യോമാക്രമണം നടത്തി. നാല്‍പ്പതോളം താലിബാന്‍ ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ആക്രമണം സാധാരണക്കാരെ ബാധിച്ചോയെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

Read Also : താലിബാന്‍ ഭീകരതയെ അനുകൂലിക്കുന്നവരെ എന്ത് പറയാന്‍, തീവ്രവാദം മനുഷ്യരുടെ സ്വസ്ഥത ഇല്ലാതാക്കും : ബഷീര്‍ വള്ളിക്കുന്ന്

ലഷ്‌കര്‍ഗഹ് നഗരത്തിലെ സെന്‍ട്രല്‍ ജയില്‍ ഭീകരര്‍ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ യുഎസ് സേന ഭീകരര്‍ക്കു നേരെ വ്യോമാക്രമണം നടത്തിയത്. അഫ്ഗാന്‍ പ്രതിരോധ സേനയെ സഹായിക്കാനായി യുഎസ് അടുത്തിടെ താലിബാനുമേല്‍ വ്യോമാക്രമണം ശക്തിപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂര്‍ണമായ സേനാ പിന്‍മാറ്റത്തിന് ശേഷവും താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ പ്രതിരോധ സേനയെ സഹായിക്കാനായി യുഎസ് സേന വ്യോമാക്രമണം നടത്തുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മക്കന്‍സി നേരത്തേ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button