IdukkiKeralaLatest NewsNews

തമിഴ്‌നാട് റൂള്‍ കര്‍വ് പാലിച്ചില്ല: 138 അടിയായി ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്‌നാടിന് സാധിച്ചിട്ടില്ലെന്ന് മന്ത്രി

ഈ കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജല വിഭവവകുപ്പ് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്‌നാടിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഈ കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജല വിഭവവകുപ്പ് മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി നേരത്തെ തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക് പുറമെ ശനിയാഴ്ച വൈകിട്ടോടെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു. എന്നാല്‍ അന്നു മുതല്‍ ഇതുവരെ റൂള്‍കര്‍വില്‍ പറയുന്ന 138 അടിയായി ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്‌നാടിന് സാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഷട്ടറുകള്‍ ഉയര്‍ത്തി രണ്ട് ദിവസം പിന്നിടുമ്പോഴും ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്താന്‍ തമിഴ്‌നാടിന് കഴിയാത്തതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, പി പ്രസാദ് എന്നിവര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തിയത്.

Read Also : കരമനയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി

മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കിവിട്ടതോടെ പെരിയാറിലും ഇടുക്കി അണക്കെട്ടിലും ജലനിരപ്പില്‍ നേരിയ വര്‍ദ്ധനയുണ്ട്. നിലവില്‍ സെക്കന്റില്‍ 2974 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button