Latest NewsFootballNewsSports

ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി പോളണ്ടും ഇംഗ്ലണ്ടും

മാഞ്ചസ്റ്റർ: ലോകകപ്പ് യോഗ്യതയിൽ ഗ്രൂപ്പ് ഐയിൽ അണ്ടോറയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി പോളണ്ട്. ജയത്തോടെ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് പോളണ്ട്. മത്സരത്തിലെ ആദ്യ മിനിറ്റിൽ തന്നെ മോശം ഫൗളിന് കുകു ചുവപ്പ് കാർഡ് കണ്ടതോടെ അണ്ടോറ 10 പേരായി ചുരുങ്ങിയിരുന്നു.

തുടർന്ന് അഞ്ചാം മിനിറ്റിൽ ലെവൻഡോസ്കി തന്നെയാണ് പോളണ്ടിന്റെ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 11-ാം മിനിറ്റിൽ കാമിൽ ജോസ്വിയാക് പോളണ്ടിനു രണ്ടാം ഗോൾ സമ്മാനിച്ചു. 45-ാം മിനിറ്റിൽ അണ്ടോറ മാർക് വാലസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും രണ്ട് മിനിറ്റിനുള്ളിൽ ലെവൻഡോസ്കിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മിലിക് പോളണ്ടിനു മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിലെ 73-ാം മിനിറ്റിൽ ലെവൻഡോസ്കി തന്നെയാണ് പോളണ്ട് ജയം പൂർത്തിയാക്കിയത്.

Read Also:- വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ..!!

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹംഗറി ദുർബലരായ സാൻ മറീനോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഗ്രൂപ്പ് ഐയിൽ അൽബാനിയയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി. വമ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത ഒരു സമനില മാത്രം അകലെയാക്കി ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ തന്നെ 5 ഗോളുകളും നേടിയ ഇംഗ്ലണ്ടിനായി ഹാട്രികാണ് ക്യാപ്റ്റൻ ഹാരി കെയിൻ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button