Latest NewsNewsIndiaCrime

18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു

ഭര്‍ത്താവുമായുള്ള വഴക്കാണ് പ്രകോപനത്തിന് കാരണം

അഹമ്മദാബാദ്: 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു. ഗുജറാത്തിലാണ് സംഭവം. ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് 39കാരിയായ യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

സൂറത്തിലെ താപി നദിയിലെ ജിലാനി പാലത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. അതിനു പിന്നാലെ തന്റെ മകളെ ആരോ തട്ടികൊണ്ട് പോയെന്ന വ്യാജ പരാതി നൽകി സഹിന്‍ ഷെയ്ക്ക്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ മൊഴി മാറ്റി പൊലീസ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

read also: ഞാന്‍ വരന്റെ വീട്ടിലാണ് വിവാഹ റിസപ്ഷന് പോയത്, വധുവിന്റെ വീട്ടില്‍ അല്ല : മന്ത്രി ആര്‍.ബിന്ദു

ഭര്‍ത്താവുമായുള്ള വഴക്കാണ് പ്രകോപനത്തിന് കാരണം. വഴക്ക് തീര്‍ക്കാന്‍ വീട്ടുകാര്‍ മുന്‍കൈയെടുക്കാതിരുന്നതിലും യുവതി അസ്വസ്ഥയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ യുവതി ഒരു വര്‍ഷം മുന്‍പാണ് ഹാരൂണുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും ഒന്നിച്ചു ജീവിക്കുന്നത്. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് പരാതിപ്പെടാന്‍ സഹിന്‍ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ യുവതിയെ പിന്തുണയ്ക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് പാലത്തില്‍ നിന്നും കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു യുവതിയെന്നു പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button