Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ കാവൽക്കാരനാണെന്ന് വീണ്ടും തെളിയിച്ചു: ക്യാപ്റ്റൻ അമരീന്ദർ സിങ്

ഏതൊരു ദേശീയവാദിയും, നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക മേഖലയുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യും.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ കാവൽക്കാരനാണെന്ന് വീണ്ടും തെളിയിച്ചു വെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലും കര്‍താര്‍പുര്‍ ഇടനാഴി തുറന്ന് നല്‍കിയതും ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ സിങിന്റെ പ്രശംസ.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനാഭിപ്രായം ശ്രദ്ധിക്കുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് തീരുമാനം. കര്‍ഷകര്‍ക്കായി തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ അദ്ദേഹം പ്രസംഗത്തില്‍ വിശദീകരിച്ചു. സോപാധികമോ ഘട്ടം ഘട്ടമായോ പിന്‍വലിക്കല്‍ ഉണ്ടായില്ല, പ്രധാനമന്ത്രി ഉറച്ച തീരുമാനമെടുത്തു. ജയപരാജയങ്ങളുടെ രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് പിന്‍വലിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കമായോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യത്തില്‍, ജനങ്ങളുടെ താത്പര്യം കേള്‍ക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല, അത് ചെയ്യുന്ന ഒരു നേതാവിനേക്കാള്‍ വലിയ ജനാധിപത്യവാദിയില്ല’- അമരീന്ദര്‍ കുറിച്ചു.

Read Also: ജനുവരി ഒന്നുമുതൽ ചെരുപ്പിന് വില കൂടും

‘ഏതൊരു ദേശീയവാദിയും, നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക മേഖലയുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യും. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന പ്രതിഷേധങ്ങള്‍ക്ക് ഇതോടെ അന്ത്യമാകുന്നു’- അമരീന്ദര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button