ThiruvananthapuramKeralaNattuvarthaLatest NewsNews

മാതാപിതാക്കളുടെ കൺമുന്നിൽ നാല് വയസുകാരന് ബസ് കയറി ദാരുണാന്ത്യം: മരിച്ചത് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞ്

തിരുവനന്തപുരം: ​ മാതാപിതാക്കളുടെ കണ്‍മുന്നിൽ നാലു വയസുകാരന്​ ബസ് കയറി ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് പാളയം-ബേക്കറി റോഡില്‍ നടന്ന വാഹനാപകടത്തിൽ കരകുളം കാച്ചാണി വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്​.ബിജുവിനും സജിതക്കും പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞായിരുന്നു ശ്രീഹരി.

ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ തമ്പാനൂർ ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച ശ്രീഹരി തെറിച്ച്‌ ബസിനടിയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ ടയറുകള്‍ കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു.

‘സംഘം’ എന്ന പേരിൽ ഒരു കൂട്ടർ കുട്ടികളിൽ പോലും വർഗ്ഗീയ വിഷം കുത്തി വയ്ക്കുന്നു: പി വി അൻവർ

കുഞ്ഞ് അപകടത്തില്‍പെട്ടത്​ കണ്ട് അമ്മ സജിത കുഴഞ്ഞുവീണു. നേരിയ പരിക്കേറ്റ ഇവരെയും കുഞ്ഞിനെയും കണ്ടുനിന്നവര്‍ ഉടന്‍തന്നെ എസ്.എ.ടി ആശുപ്രതിയില്‍ എത്തിച്ചു. ബന്ധുവിന്റെ കല്യാണത്തിന് പോകും വഴിയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button