Latest NewsIndiaNewsCrime

അച്ഛന്‍ മരിക്കുമ്പോള്‍ വീട്ടില്‍ ‘മറ്റൊരാള്‍’: പ്രാര്‍ഥനാ യോഗത്തിനിടെ മകന്റെ വെളിപ്പെടുത്തൽ, അമ്മയും കാമുകനും അറസ്റ്റിൽ

മറ്റൊരാള്‍ അച്ഛന്റെ തലയില്‍ ചപ്പാത്തിക്കോല്‍ കൊണ്ട് അടിക്കുന്നത് കണ്ടു

ബംഗളൂരു: തന്റെ അച്ഛന്റെ മരണം കൊലപാതകമെന്നു മകന്റെ വെളിപ്പെടുത്തൽ. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാര്‍ഥനായോഗത്തിലാണ് പത്തുവയസുകാരന്‍ അച്ഛന്‍ മരിക്കുന്ന സമയത്ത് വീട്ടില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നുവെന്നു തുറന്നു പറഞ്ഞത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മയെയും മുത്തശ്ശിയെയും അമ്മയുടെ കാമുകനായ 30കാരനെയും അറസ്റ്റ് ചെയ്തു.

ബംഗളൂരുവിലാണ് സംഭവം. 40കാരനായ രാഘവേന്ദ്ര ഡിസംബര്‍ 27നായിരുന്നു മരിച്ചത്. അപസ്മാരത്തെ തുടര്‍ന്നായിരുന്നു ഭര്‍ത്താവിന്റെ മരണമെന്നാണ് ഭാര്യ പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാൽ ഇയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പ്രാര്‍ഥനാ യോഗത്തിൽ അച്ഛന്‍ മരിക്കുന്ന ദിവസം വീട്ടില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നുവെന്നു മുത്തച്ഛനോട് കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അച്ഛനെ മൂവരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നും തന്റെ ഭീഷണിപ്പെടുത്തിയെന്നും തുറന്നു പറഞ്ഞത്.

READ ALSO: കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് കേരളത്തിൽ ജോലി സൃഷ്ടിക്കാനാണ് കെ റെയിൽ: തോമസ് ഐസക്

രാത്രി ബഹളം കേട്ടാണ് താന്‍ എഴുന്നേറ്റത്. അച്ഛനെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് അടിച്ച്‌ താഴേയിടുന്നതാണ് കണ്ടത്. മറ്റൊരാള്‍ അച്ഛന്റെ തലയില്‍ ചപ്പാത്തിക്കോല്‍ കൊണ്ട് അടിക്കുന്നത് കണ്ടുവെന്നു പത്തുവയസുകാരന്‍ പറഞ്ഞു. കൂടാതെ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് 30കാരന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പേടി കൊണ്ടാണ് ഇത്രയുംനാളും ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും മകന്‍ പറഞ്ഞു.

ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കൊലനടത്തിയ മറ്റൊരാള്‍ ഹനുമന്തയാണ് എന്ന് തിരിച്ചറിഞ്ഞു. ഗാര്‍മെന്റസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ശൈലജ അവിടെവച്ച്‌ ഇയാളുമായി അടുപ്പത്തിലായി. ഇക്കാര്യം ചോദ്യം ചെയ്തതിനാണ് അറിഞ്ഞ രാഘവേന്ദ്രയെ ഇവർ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button