KeralaLatest NewsNews

പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ബസിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ബസിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ബസ്റ്റാന്‍ഡില്‍ വെച്ചും പീഡിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പാലാ മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് മെഡിക്കല്‍ കോളേജ് സ്റ്റാന്‍ഡില്‍ കാത്തുകിടന്നപ്പോഴാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പോലീസ് അന്വേഷണത്തിലും ഈ കാര്യം വ്യക്തമായി.

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ചാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസിലെ കണ്ടക്ടറായ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍ (31) ആണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുന്നതിനിടെ അറസ്റ്റിലായത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന 13കാരിയുമായി പ്രണയം നടിച്ചാണ് ഇയാള്‍ അടുത്തുകൂടിയത്. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചായിരുന്നു പ്രണയ നാടകം.

വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കാന്‍ ഇയാളും കൂട്ടുകാരും ചേര്‍ന്ന് നേരത്തേ തന്നെ പദ്ധതി തയ്യാറാക്കുകയായിരുന്നു. കോട്ടയത്തെ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി അഫ്‌സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തി. പനിയാണെന്നു പറഞ്ഞ് അഫ്‌സല്‍ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തി. അഫ്‌സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താല്‍ മുടക്കി. പിന്നീട് പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടര്‍ താഴ്ത്തി പുറത്തു പോയി.

ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളില്‍ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവര്‍ കട്ടപ്പന ലബ്ബക്കട കല്‍ത്തൊട്ടി കൊല്ലംപറമ്പില്‍ എബിനും (35) പിടിയിലായി. ഇവരുടെ സുഹൃത്തായ കണ്ടക്ടര്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button