KeralaLatest NewsNewsIndia

‘ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യരുത്, പാകിസ്ഥാൻ തീവ്രവാദികള്‍ വിശ്വാസികള്‍’: മതം പഠിപ്പിക്കുന്നത് ഇതെന്ന് അസ്‌കർ അലി

'തല്ലിയാലും കൊന്നാലും എനിക്കൊന്നുമില്ല, പറയാനുള്ളത് ഞാൻ പറയും': മതം പഠിപ്പിച്ചത് എന്തെന്ന് വെളിപ്പെടുത്തി അസ്‌കർ അലി

കോഴിക്കോട്: ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയില്‍ 13 വര്‍ഷം മതം പഠിച്ച്‌ ഹുദവി പട്ടം നേടിയ അസ്‌ക്കര്‍ അലി എന്ന 24 കാരന് അടുത്തിടെയാണ് മതം വിട്ടത്. ഇതിനുപിന്നാലെ ബന്ധുക്കളുടെ ക്രൂരമായ മർദ്ദനമാണ് അസ്‌കർ അലിക്ക് നേരിടേണ്ടി വന്നത്. ‘ലിബറോ’ എന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ അസ്‌കർ അലിയെ ബീച്ചിലിട്ട് ബന്ധുക്കളും നാട്ടുകാരും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, അടിച്ചമർത്താനും തല്ലി ഇല്ലാതാക്കാനും ശ്രമിച്ചാൽ തളർന്നു പോകില്ലെന്ന് ആവർത്തിച്ച് പറയുകയാണ് അസ്‌കർ അലി. കൊല്ലത്ത് വെച്ച് അസ്‌കർ അലി നടത്തിയ പുതിയ പ്രസംഗം സോഷ്യൽ മീഡിയയെ തീ പിടിപ്പിക്കുന്നു. ഇസ്ലാമിക മതപഠന ശാലകളില്‍ എന്താണ് സംഭവിക്കുന്നത്? എന്താണ് പഠിപ്പിക്കുന്നത് എന്നൊക്കെയാണ് അസ്‌കർ അലി വ്യക്തമാക്കുന്നത്. അസ്‌ക്കര്‍ അലിയുടെ ‘മതം കടിച്ചിട്ടവര്‍’ എന്ന വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇസ്ലാമിക മതപഠന ശാലകളിൽ, ചെറുപ്പം മുതൽ തന്നെ അന്യമതസ്ഥരോടുള്ള വെറുപ്പ് കുത്തിവെക്കുകയാണെന്ന് അസ്‌ക്കര്‍ അലി ആരോപിക്കുന്നു. അന്യ മതത്തിലുള്ളവർ സ്വർഗ്ഗത്തിൽ എത്തില്ലെന്നും, മുസ്ലിങ്ങൾ മാത്രമാണ് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ചേരരുത് എന്ന് അവർ പഠിപ്പിക്കുന്നുണ്ടെന്നും അസ്‌കർ വെളിപ്പെടുത്തുന്നു. ഇന്ത്യൻ ആർമിയിൽ ചേർന്നാൽ പാകിസ്ഥാനിൽ നിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളെ കൊല്ലേണ്ടി വരുമെന്നും, അവർ മുസ്ലിങ്ങൾ ആയതിനാൽ അവരെ കൊല്ലരുതെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നുമാണ് മതപഠന ശാലകളിൽ പഠിപ്പിക്കുന്നതിന് അസ്‌കർ പറയുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ മതപഠനശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.

Also Read:മ​രം മു​റി​ക്കു​ന്ന​തി​നി​ടെ താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്ലാമിക മതപഠന ശാലകളിലൂടെ കിട്ടുന്നതെന്ന് അസ്‌ക്കര്‍ അലി തന്റെ പ്രസംഗത്തിൽ പറയുന്നു. അസ്‌കർ അലിയുടെ വാക്കുകളിലൂടെ:

‘ബൈ ബര്‍ത്ത് കിട്ടിയ ഈ സാധനത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. ഇതില്‍ ശൈശവ വിവാഹം ഉണ്ട്, ഇതില്‍ അടിമത്തം ഉണ്ട്, ഇതില്‍ പല്ലിയെ കൊല്ലല്‍ ഉണ്ട്. ഇതൊക്കെ തെറ്റാണ് എന്ന് പറഞ്ഞ് അവന് മാറിനില്‍ക്കാന്‍ കഴിയുമോ? പറ്റില്ല. അങ്ങനെ ചെയ്‌താൽ എന്താണ് മതത്തിന്റെ നിയമം. അവന്റെ തലയങ്ങ് അറുത്തുകളയണം എന്നാണ്. ഈ പൊതുസമൂഹം, ഒരിക്കലും ചര്‍ച്ച ചെയ്യാത്ത ഒരു വിഭാഗം ഉണ്ട് ഇവിടെ. മദ്രാസാ പീഡനങ്ങളൊക്കെ നാം ചര്‍ച്ച ചെയ്യാറുണ്ട്. നൂറില്‍ ഒന്നാണെങ്കില്‍ പോലും. പക്ഷേ അറബി കോളജില്‍ അല്ലെങ്കില്‍ ദര്‍സില്‍ പഠിക്കുന്ന, മുസ്ലിം പയ്യന്മാര്‍ നേരിടുന്ന ടോര്‍ച്ചറിങ്ങുകള്‍, പ്രധാനമായും അവര്‍ നേരിടുന്ന സെക്ഷ്വല്‍ ഹറാസ്മെന്റുകള്‍, അതെന്നും ഇവിടെ പബ്ലിക്ക് അധികമൊന്നും ചര്‍ച്ച ചെയ്യാറില്ല. അത് പബ്ലിക്കില്‍ എത്താറുപോലുമില്ല.

എന്റെ സുഹൃത്തുക്കളില്‍ പലരും പഠിച്ച്‌ നല്ല നിലയില്‍ എത്തി. എന്റെ കുടെയുള്ള ഒരാള്‍ സോഷ്യോളജിയില്‍ എം.എ എടുക്കുമ്പോൾ എന്റെ പണി എന്തായിരുന്നു? ശൈശവ വിവാഹത്തിന് പുട്ടി അടിക്കൽ ആയിരുന്നു. എന്റെ കൂടെ ജനിച്ചവന്‍ സിവില്‍ എഞ്ചിനീയറിങ്ങ് ഒക്കെ പഠിക്കുമ്പോൾ എന്റെ പണി എന്തായിരുന്നു? ഈ പല്ലിയെ എങ്ങനെ അടിച്ചുകൊല്ലാം എന്ന് പഠിക്കുക. ഒരു പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാത്ത രീതിയില്‍ പോലും അത് ഞങ്ങളെ പിന്നോട്ടടിപ്പിച്ചു.

Also Read:പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റി: 1.5 കോടിയുടെ സ്ഥലം മുസ്ലിം പള്ളിക്ക് വിട്ടുനില്‍കി ഹിന്ദു സഹോദരിമാര്‍

മദ്രസകളിലും ദറസുകളിലുമൊക്കെ നടക്കുന്ന ബാലപീഡനങ്ങള്‍ക്ക്, ഇസ്ലാമിന്റെ മതപരമായ പ്രേരണയുണ്ട്. മതത്തിൽ നിന്നും പുറത്തുവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. ചെറുപ്പം മുതലേ എന്റെ ബ്രെയിനിൽ അടിച്ച് ഏൽപ്പിച്ച കുറേ കാര്യങ്ങൾ ഉണ്ട്. അതിൽ നിന്നൊക്കെ പുറത്തുകടക്കുക ബുദ്ധിമുട്ട് ആയിരുന്നു. സ്ത്രീകള്‍ എന്ന് കേൾക്കുമ്പോൾ എന്റെ ബുദ്ധിയിലേക്ക് ഒരു ദുഷിച്ച പിക്ചര്‍ ഇങ്ങനെ വരുമായിരുന്നു. ബുദ്ധിശൂന്യരായ, അധികാരത്തിന് കഴിവില്ലാത്ത ഒരു വിഭാഗം ആയിട്ടാണ് സ്ത്രീകളെ കണ്ടിരുന്നത്. അങ്ങനെയായിരുന്നു പഠിപ്പിച്ചിരുന്നത്. പെൺകുട്ടികളെയും അങ്ങനെ തന്നെയാണ് പഠിപ്പിച്ചിരുന്നത്. നിങ്ങള്‍ ദുര്‍ബലര്‍ ആണെന്നും കഴിവില്ലാത്തവരാണെന്നും ഈ കുഞ്ഞു പെണ്‍കുട്ടികളോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.

മുഹമ്മദും ആയിഷയും തമ്മിലുള്ള ശൈശവ വിവാഹത്തെ ന്യായീകരിക്കാനും മദ്രസ പഠിപ്പിക്കുന്നുണ്ട്. ഈ സമൂഹം അറിയണം. വളരെ അപകടകരമായ വിദ്യാഭ്യാസമാണ് നിങ്ങളുടെ അനിയന്മാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അവിടെ പഠിപ്പിക്കുകയാണ് ഷി വാസ് മെച്ച്_വേർഡ്. പക്വത എത്തിയവളായിരുന്നു എന്ന്! ആയിഷ 9 വയസില്‍ പക്വത ഉള്ളവര്‍ ആയിരുന്നുവത്രേ. അതുകൊണ്ടാണ് മുഹമ്മദുമായുള്ള വിവാഹം നടന്നത് എന്ന്. പത്രങ്ങളിലൂടെ മദ്രസ പീഡനവാര്‍ത്തകള്‍ ഒക്കെ കേൾക്കുമ്പോൾ, 55 അറുപതും വയസ്സ് പ്രായമുള്ള ഒരു ഉസ്താദ്, എട്ടും ഒൻപതും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? അയാൾക്ക് എങ്ങനെ അതിന് കഴിയുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? മുകളില്‍ പറഞ്ഞത് പോലെയുള്ള തെറ്റായ മെസ്സേജുകള്‍ ആണ് അയാളുടെ ബ്രെയിനില്‍ വര്‍ക്ക് ചെയ്യുന്നത്. അവളെ കാണുമ്പോൾ അയാളുടെ തലച്ചോറില്‍ എന്താണ് ഓടുന്നത്? ഷി വാസ് മച്ച്‌വേര്‍ഡ് എന്നാണ്.

Also Read:ബൂസ്റ്റർ ഡോസ് പരീക്ഷണം: അനുമതി നേടി ഭാരത് ബയോടെക്

‘എന്റെ കൂടെ ജനിച്ചവന്‍ ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യുമ്പോൾ, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങള്‍ ആരും ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. എന്നെ പഠിപ്പിച്ചിരുന്നു. നിങ്ങള്‍ ആരും ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യരുത് എന്ന്. കാരണം എന്താണ്, പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങള്‍ക്ക് വെടിവെക്കേണ്ടി വരും. അവരെല്ലാം വിശ്വാസികള്‍ അല്ലേ?. അവരെക്കുറിച്ച്‌ മറ്റുള്ളവര്‍ പറയും അവര്‍ ടെററിസ്റ്റുകള്‍ ആണെന്ന്. പക്ഷേ നിങ്ങള്‍ ഒന്ന് ചിന്തിച്ച്‌ നോക്കിയേ. അവര്‍ അല്ലേ യാഥാർത്ഥ വിശ്വാസികള്‍. അവര്‍ മുസ്ലീങ്ങള്‍ അല്ലേ. അവര്‍ ഇവിടെ ആക്രമിക്കപ്പെട്ട/അടിച്ചമർത്തപ്പെട്ട കശ്മീരികള്‍ക്ക് വേണ്ടി ചോദിക്കാന്‍ വരുന്നവര്‍ അല്ലേ. അവര്‍ ഷഹാദത്ത് കലിമ ചൊല്ലിയവര്‍ അല്ലേ. നമ്മുടെ മതം എന്താണ് പഠിപ്പിക്കുന്നത്? ഒരു മുസ്ലിം മറ്റൊരു മുസ്ലീമിനെ കൊല്ലാന്‍ പാടില്ല എന്ന്. അപകടകരമാണ് ഈ വിദ്യാഭ്യാസം. എന്നിട്ട് പഠിപ്പിച്ചത് എന്താണ്. നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ല എന്ന് മാത്രമല്ല, നിങ്ങള്‍ ഫേസ് ചെയ്യുന്ന കമ്യൂണിറ്റിയെ ഇത് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നാണ്. അപകടകരമാണ് ഈ വിഭ്യാഭ്യാസം.

Also Read:നിന്ന് വെള്ളം കുടിക്കരുതെന്ന് ആരോ​ഗ്യ വിദ​ഗ്ദര്‍ : കാരണമിതാണ്

ഏതെങ്കിലും ഒരു തീവ്രസംഘടനയെ നിരോധിക്കുന്നതുകൊണ്ട് അവസാനിക്കാന്‍ പോകുന്നതല്ല ഇതൊന്നും. ഈ എജുക്കേഷന്‍ സിസ്റ്റം തന്നെയാണ് നാം അവസാനിപ്പിക്കേണ്ടത്. ഇസ്ലാം ആസ് ഇറ്റ് ഇസ്, ദ റിയല്‍ ഫാസിസം. ഐ ആം വെരി ഷുവര്‍ എബൗട്ട് ഇറ്റ്. ഐ ആം വെരി ക്ലിയര്‍. അതില്‍ വേറെ ഒരു സാധനം ആഡ് ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. അതുതന്നെ ഫാസിസമാണ്. പക്ഷേ നമ്മള്‍ ഒരു കാര്യം നോട്ട് ചെയ്യണം. 99.9 ശതമാനം മുസ്ലീങ്ങളും ഇസ്ലാമിന്റെ ഇരകള്‍ മാത്രമാണ്. അവര്‍ക്ക് അറിയില്ല സത്യത്തില്‍ എന്താണ് നടക്കുന്നതെന്ന്. കാരണം ബൈ ബര്‍ത്ത് അവന് ഈ സാധനം കിട്ടിക്കഴിഞ്ഞു.

ഇത്രയും കാലം എന്താണ് ഇസ്ലാം എന്ന് അറിയില്ലായിരുന്നു. അതങ്ങ് ഐസൊലേറ്റ് ആയി കിടക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാവരും പഠിച്ചു കഴിഞ്ഞില്ലേ. ഒരുപാട് എക്സ് മുസ്ലിങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ഇതൊക്കെയാണ് ഇതില്‍ ഉള്ളത്. ഈ പൊട്ടക്കിണറ്റിൽ സംഭവിക്കുന്നത് ഇതൊക്കെയാണെന്ന് പുറത്തുവന്നവർ പറഞ്ഞുകഴിഞ്ഞു. മതത്തില്‍ ഇല്ല എന്ന് പറയുമ്പോൾ, പെറ്റ ഉമ്മാക്ക് പോലും വേണ്ട. സ്ത്രീകള്‍ പോലും അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞു. അതിനുള്ളില്‍ നിൽക്കുമ്പോൾ അവര്‍ക്കുള്ള പ്രശ്നങ്ങള്‍. പുറത്തിറങ്ങിയപ്പോള്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒക്കെ അവര്‍ തുറന്നു പറഞ്ഞു. എന്നിട്ടും ഇതിനെ പുട്ടി അടിക്കുന്നവന്മാര്.. ഹോ.. അവന്മാരുടെ തൊലിക്കട്ടി…! സമ്മതിക്കണം. ഇവരെയെനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല’, അസ്‌കർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button