ErnakulamKeralaNattuvarthaLatest NewsNews

ബലാത്സംഗ കേസ് ഒതുക്കാൻ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തു: യുവനടിയുടെ വെളിപ്പെടുത്തൽ

കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് ഒഴിവാക്കാൻ നടനും നിർമാതാവുമായ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ യുവ നടി. കേസിനെത്തുടർന്ന്, വിജയ് ബാബു ദുബായിലായിരുന്ന സമയത്ത് അയാളുടെ സുഹൃത്തുവഴി കേസ് ഒതുക്കി തീർക്കാൻ പണം വാഗ്ദാനം ചെയ്തതായാണ് നടിയുടെ വെളിപ്പെടുത്തൽ.

പരാതി നൽകണമെന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും വീട്ടുകാരോട് പോലും പറയാതെയാണ് പരാതി നൽകിയതെന്നും ‘മാതൃഭൂമി’യ്ക്ക് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി. തന്നെ ശാരീരികവും മാനസികവും ലൈംഗികവുമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ, സുഖസുന്ദരമായി ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഏത് പെണ്ണിനാണ് കണ്ടുനിൽക്കാനാകുകയെന്നും പണവും സ്വാധീനവുമുള്ളതിനാൽ എന്തും ചെയ്യാമെന്നുള്ള അയാളുടെ അഹങ്കാരം മാറ്റണമെന്ന് ഉണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.

പക്ഷിയിടിച്ച് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു

അയാളിൽ നിന്ന് അകലാൻ ശ്രമിച്ചപ്പോൾ നീ ഇനി സിനിമാ മേഖലയിൽ നിലനിൽക്കില്ലെന്നും അനുഭവിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതി കൊടുക്കുന്നതിന് മുമ്പ്, എന്ത് ഡീലിനും താൻ റെഡിയാണെന്നു പറഞ്ഞ് അയാൾ കെഞ്ചിയിട്ടുണ്ടെന്നും പരാതിക്കാരിയായ നടി പറയുന്നു. തന്റെ ആരോപണം വ്യാജമായിരുന്നെങ്കിൽ ആ ഡീലിന് നിന്നു കൊടുക്കുന്നതായിരുന്നില്ലേ സൗകര്യമെന്നും നടി ചോദിക്കുന്നു.

‘വിജയ് ബാബുവിൽ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും തനിക്ക് ലഭിച്ചിട്ടില്ല. അയാളുടെ സിനിമയിൽ അഭിനയിച്ചതിന് വെറും ഇരുപതിനായിരം രൂപയാണ് കിട്ടിയത്. അതും വിളിച്ച് ചോദിച്ചപ്പോഴാണ് ലഭിച്ചത്. ലക്ഷങ്ങൾ തന്നിട്ടുണ്ടെങ്കിൽ തെളിവ് കാണിക്കട്ടെ. കാശ് മാത്രം ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാനെങ്കിൽ എന്റെ കൈയിലുള്ള തെളിവുകളെല്ലാം വച്ച് എനിക്ക് പണം തട്ടാമായിരുന്നു’, യുവനടി പറഞ്ഞു.

വാട്സ്ആപ്പ്: ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ ഫീച്ചർ ഉടൻ എത്തും

‘വിജയ് ബാബു തന്നോട് ഒച്ചയിട്ട് സംസാരിച്ചു. അടിവയറ്റിൽ ചവിട്ടി. ലൈംഗികതയ്ക്കായി നിർബന്ധിച്ചു. ഇഷ്ടമില്ലാത്ത വളരെ മോശം കാര്യങ്ങൾ വരെ ചെയ്യിപ്പിച്ചു.ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയോടിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അയാൾ എന്റെ ചേച്ചിയെ വിളിച്ചതിനറെ റെക്കോർഡിംഗ് കൈയിലുണ്ട്,’ പരാതിക്കാരി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button