Latest NewsNewsIndia

വ്യാജച്ചാരായ വില്‍പനയെക്കുറിച്ച് പൊലീസിനു വിവരം നല്‍കി, പഞ്ചായത്തംഗത്തെ യുവതി വെട്ടിക്കൊന്നു

സതീഷ് നിരവധി തവണ ലോകേശ്വരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നു

ചെന്നൈ: വ്യാജച്ചാരായ വില്‍പനയെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയ പഞ്ചായത്തംഗത്തെ യുവതി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ് (31) ആണു കൊല്ലപ്പെട്ടത്. പ്രതി ലോകേശ്വരിയെന്ന് അറിയപ്പെടുന്ന എസ്തര്‍ (45) ഒളിവിലാണ്. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിനു മുന്നിലെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ലോകേശ്വരി നേരത്തേ പെണ്‍വാണിഭ കേന്ദ്രവും നടത്തിയിരുന്നു.

Read Also: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ലൈവ് സ്ട്രീം ചെയ്യും

ലോകേശ്വരിയുടെ വീട്ടില്‍ ദിവസം മുഴുവന്‍ മദ്യവില്‍പന നടന്നുവന്നിരുന്നു. സതീഷ് നിരവധി തവണ ലോകേശ്വരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും മദ്യവില്‍പന അവസാനിപ്പിക്കാതെ വന്നതോടെ സതീഷ് പൊലീസിലും പരാതി നല്‍കി. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. സ്ഥിരമായി മദ്യം വാങ്ങുന്നവര്‍ പോലും അവരില്‍ നിന്ന് അകലാന്‍ തുടങ്ങി. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button