Latest NewsNewsFootballSports

മൊറോക്കൻ പ്രതിരോധം തകർത്ത് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ

ദോഹ: ഖത്തർ ലോകകപ്പ് രണ്ടാം സെമിയിൽ മൊറോക്കയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ തകർത്ത് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഫ്രഞ്ച് പടയ്ക്കായി തിയോ ഹെർണാണ്ടസും കോലോ മഔനിയും ഗോളുകൾ നേടി.

ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ലോകകപ്പിൽ ഒരു ഓൺ ഗോൾ അല്ലാതെ മറ്റൊരു ഗോൾ പോലും വഴങ്ങാതെ മെറോക്കൻ പ്ര തിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ആദ്യ പകുതിയിലെ അഞ്ചാം മിനിറ്റിൽ ഫ്രാൻസ് ആദ്യ ഗോൾ നേടി.

റാഫേൽ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോൾ മൊറോക്കൻ പ്രതിരോധത്തെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്. ഗ്രീസ്മാൻ പന്ത് എംബാപ്പെയിലേക്ക് നൽകി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെർണാണ്ടസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ആദ്യ ഗോൾ വീണതോടെ പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു.

Read Also:- പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി; പിതാവ് മരിച്ചു, കുട്ടികളെ രക്ഷപ്പെടുത്തി

ലക്ഷ്യം ഗോളാണെന്ന് ഉറപ്പിച്ചെത്തിയ മൊറോക്കോയായിരുന്നു രണ്ടാം പകുതിയിൽ കളത്തിൽ കണ്ടത്. ഫ്രഞ്ച് പ്രതിരോധത്തെ പല ഘട്ടത്തിലും അമ്പരിപ്പിക്കാൻ ആഫ്രിക്കൻ വീര്യത്തിന് സാധിച്ചു. എന്നാൽ, 79-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാൻസിന്റെ ജയമുറപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button