KeralaLatest NewsNews

രാജധാനി എക്‌സ്പ്രസില്‍ മദ്യം നല്‍കി സൈനികന്‍ പീഡിപ്പിച്ചെന്ന വിവരം യുവതി ആദ്യം പറഞ്ഞത് ഭര്‍ത്താവിനോട്

സംഭവം നടന്നത് വൈകീട്ട് 3നും 7നും ഇടയില്‍: മദ്യലഹരിയില്‍ ആയതിനാല്‍ ഉച്ചത്തില്‍ നിലവിളിക്കാന്‍ കഴിഞ്ഞില്ല

തിരുവനന്തപുരം: രാജധാനി എക്സ്പ്രസില്‍ മദ്യം നല്‍കി സൈനികന്‍ പീഡിപ്പിച്ചെന്ന വിവരം യുവതി ആദ്യം പറഞ്ഞത് ഭര്‍ത്താവിനോട്. ഇയാളാണ് യുവതിയെയും കൂട്ടി തിരുവനന്തപുരം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനും ഏഴിനും ഇടയിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

Read Also:ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി അറേബ്യ

യുവതി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ഇവര്‍ക്ക് ഒപ്പം കയറിയ സൈനികന്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതീഷ് നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ ആയ തന്നെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഉച്ചത്തില്‍ കരയാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

അതേസമയം, രാജധാനി എക്‌സ്പ്രസില്‍ സഹയാത്രികനായ സൈനികന്‍ മദ്യം നല്‍കി പീഡിപ്പിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
യുവതിയുടെ പരാതിയില്‍ സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനില്‍ അന്നേദിവസം യാത്ര ചെയ്ത എല്ലാവരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ട്രെയിന്‍ വച്ച് മദ്യം നല്‍കിയെന്ന യുവതിയുടെ വാദം ശരിയാണെന്നും, എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും പ്രതീഷ് പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനിടെ സൈനികന്‍ അറിയാതെ അയാളുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി പകര്‍ത്തിയിരുന്നു. രാജധാനി എക്‌സ്പ്രസില്‍ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ വച്ചാണ് സംഭവം. ജമ്മു കശ്മീരില്‍ സൈനികനായ ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പത്തനംതിട്ട കടപ്ര സ്വദേശിയായ ഇയാളെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button