KeralaLatest NewsNews

യൂട്യൂബ് ചാനലുകള്‍ എന്ന മാലിന്യത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കാനായി യൂസഫലി എടുത്ത തീരുമാനത്തിന് ഒരായിരം നന്ദി

പ്രമുഖ ഓണ്‍ലൈന്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിച്ചതിന് പ്രതികരണവുമായി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയതില്‍ പ്രമുഖ ഓണ്‍ലൈന്‍ ചാനലിനെതിരെ നിയമനടപടി
സ്വീകരിച്ചതിന് പ്രതികരണവുമായി സന്ദീപാനന്ദ ഗിരി രംഗത്ത് വന്നു. ചാനലിന്റെ പേര് എടുത്ത് പറഞ്ഞാണ് തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്.

Read Also: ‘വെവ്വേറെ ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിലൂടെ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുന്നു, മരണവീട്ടിലും അങ്ങനെ’: ഫാത്തിമ തഹ്‌ലിയ

‘യൂട്യൂബ് ചാനലുകള്‍ എന്ന മാലിന്യത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കാനായി യൂസഫലി എടുത്ത തീരുമാനത്തിന് ഒരായിരം നന്ദി’, ഇങ്ങനെയായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.

തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ വിശ്വാസ്യതയെ വ്രണപ്പെടുത്തിയതിന് പത്തു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുട്യൂബ് ചാനലിന് എം എ യൂസഫ് അലി വക്കീല്‍ നോട്ടീസ് അയച്ചത്.

ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യൂസഫ് അലിയും, ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ വ്യാജമായ കാര്യങ്ങളും, തന്റെ മത വിശ്വാസങ്ങള്‍ ഹനിക്കുന്ന കാര്യങ്ങളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് എം എ യൂസഫലിയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. സുപ്രീം കോടതിയിലെ അഭിഭാഷകനായ നിഖില്‍ റോത്തകി മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button