മൂന്നാറിൽ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടുകൊമ്പൻ പടയപ്പ. ഇത്തവണ റേഷൻ കടയാണ് പടയപ്പ തകർത്തെറിഞ്ഞത്. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം ആം നമ്പർ കടയാണ് ഭാഗികമായി തകർത്തത്. തുടർന്ന് റേഷൻ കടയിലെ 3 ചാക്ക് അരിയും കഴിച്ച ശേഷമാണ് പടയപ്പ കാടുകയറിയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പടയപ്പ റേഷൻ കടകൾ തകർത്തിരുന്നു. ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കടയാണ് പടയപ്പ അന്ന് തകർത്തത്.
പുതുവർഷത്തിലും മൂന്നാറിൽ കാട്ടാന ആക്രമണത്തിന് അറുതിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമായിട്ടുണ്ട്. അരിക്കൊമ്പന് പിന്നാലെ പടയപ്പയും റേഷൻ കടകൾ ആക്രമിക്കുന്നത് പ്രദേശവാസികളിൽ വലിയ രീതിയിലുള്ള ആശങ്കയ്ക്കാണ് വഴിയൊരുക്കിരിക്കുന്നത്. ജനവാസ മേഖലയിലെ കാട്ടാന ശല്യം ഉടൻ തന്നെ പരിഹരിക്കാൻ വനം വകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments