Latest NewsIndiaNews

തുർക്കി സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ച് ഐഐടി ബോംബെ

രാജ്യത്തിന്റെ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് ഐഐടി ബോംബെ അധികൃതർ പറയുന്നു

മുംബൈ : ഇന്ത്യയിൽ തുർക്കിക്കെതിരായ പ്രതിഷേധം തുടരുന്നു. എല്ലാ മേഖലകളിലും തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കപ്പെടുന്നു. ഇന്ത്യയിലെ മാർബിളിന്റെയും ആപ്പിളിന്റെയും വ്യാപാരം നിർത്തലാക്കുമെന്ന തുർക്കിയുടെ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ പല വലിയ സ്ഥാപനങ്ങളും തുർക്കിയുമായുള്ള ധാരണാപത്രങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഐഐടി ബോംബെയും ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുണ്ട്.

തുർക്കി സർവകലാശാലകളുമായുള്ള എല്ലാ കരാറുകളും ഐഐടി ബോംബെ താൽക്കാലികമായി നിർത്തിവച്ചു. തുർക്കിക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുർക്കിയുമായുള്ള വിദ്യാഭ്യാസ സഹകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കൂടാതെ

തുർക്കിയുമായി ബന്ധപ്പെട്ട ഏതെങ്കിലും എക്സ്ചേഞ്ച് അല്ലെങ്കിൽ ഗവേഷണ പരിപാടികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കാൻ ഐഐടി ബോംബെ വിദ്യാർത്ഥികളോടും അധ്യാപകരോടും ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് ഐഐടി ബോംബെ അധികൃതർ പറയുന്നു.

നേരത്തെ ഐഐടി റൂർക്കി, ജെഎൻയു, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങളും തുർക്കി സ്ഥാപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button