
മുംബൈ : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി അഞ്ച് മടങ്ങ് വർദ്ധിച്ചു. ഈ കാലയളവിൽ ജപ്പാനിലേക്കുള്ള കയറ്റുമതി നാലിരട്ടിയായും വർദ്ധിച്ചു. കൂടാതെ രാജ്യത്ത് നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വജ്രങ്ങളുടെയും കയറ്റുമതിയെ സ്മാർട്ട്‌ഫോൺ കയറ്റുമതി മറികടന്നുവെന്ന് വേണം പറയാൻ.
ഡാറ്റ പ്രകാരം സ്മാർട്ട്‌ഫോൺ കയറ്റുമതി 2023-24 ൽ 15.57 ബില്യൺ ഡോളറിൽ നിന്നും 2022-23 ൽ 10.96 ബില്യൺ ഡോളറിൽ നിന്നും 2024-25 ൽ 55 ശതമാനം ഉയർന്ന് 24.14 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ അഞ്ച് രാജ്യങ്ങൾ യുഎസ്, നെതർലാൻഡ്‌സ്, ഇറ്റലി, ജപ്പാൻ, ചെക്ക് റിപ്പബ്ലിക് എന്നിവയാണ്. ഇതിൽ 2024-25 ൽ യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി മാത്രം 10.6 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
2022-23ൽ യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 2.16 ബില്യൺ ഡോളറും 2023-24ൽ 5.57 ബില്യൺ ഡോളറുമായിരുന്നു. അതേ സമയം ജപ്പാനിലേക്കുള്ള കയറ്റുമതിയും ഗണ്യമായി വർദ്ധിച്ചു. ജപ്പാനിലേക്കുള്ള കയറ്റുമതി 2022-23 ൽ 120 മില്യൺ ഡോളറിൽ നിന്ന് 2024-25 ൽ 520 മില്യൺ ഡോളറായിട്ടാണ് വർദ്ധിച്ചത്.
ഈ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തോടെ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി ഉൽപ്പന്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ മേഖല വൻ വളർച്ചയാണ് കൈവരിച്ചത്. ഇത് രാജ്യത്തെ ഒരു പ്രധാന ആഗോള നിർമ്മാതാവും ഉപഭോക്തൃ കേന്ദ്രവുമാക്കി മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വളർച്ചയിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പിഎൽഐ നിക്ഷേപം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, അത് പ്രാദേശിക ഉൽപാദനം വർദ്ധിപ്പിക്കുകയും ആഗോള മൂല്യ ശൃംഖലയുമായി കൂടുതൽ ആഴത്തിൽ സംയോജിപ്പിക്കാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തു. ഇതിനു പുറമെ ഇറ്റലിയിലേക്കും നെതർലൻഡ്‌സിലേക്കുമുള്ള കയറ്റുമതിയും വർദ്ധിച്ചു.
ഡാറ്റ പ്രകാരം നെതർലാൻഡ്‌സിലേക്കുള്ള കയറ്റുമതി 2022-23 ൽ 1.07 ബില്യൺ ഡോളറിൽ നിന്ന് 2024-25 ൽ 2.2 ബില്യൺ ഡോളറായി ഉയരും. അതുപോലെ, ഇറ്റലിയിലേക്കുള്ള കയറ്റുമതി 720 മില്യൺ ഡോളറിൽ നിന്ന് 1.26 ബില്യൺ ഡോളറായി വർദ്ധിച്ചു. ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള കയറ്റുമതിയും 650 മില്യൺ ഡോളറിൽ നിന്ന് 1.17 ബില്യൺ ഡോളറായി വർദ്ധിച്ചു.
Post Your Comments