KeralaNews

ഹൈബ്രിഡ് കഞ്ചാവ് കേസ് : തസ്ലീമ സുല്‍ത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും 

ബെംഗളുരുവില്‍ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടില്‍ എത്തിച്ചപ്പോഴാണ് എക്‌സൈസ് പിടികൂടിയത്

കൊച്ചി : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തസ്ലീമ സുല്‍ത്താനയെ ഒന്നാം പ്രതിയാക്കിയാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുക. നടന്‍ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി.

ശ്രീനാഥ് ഭാസി ഉള്‍പ്പെടെ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. 55 സാക്ഷികളാണ് കേസിലുള്ളത്. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. തസ്ലീമ സുല്‍ത്താന ഒന്നാംപ്രതിയാണ്. തസ്ലീമയുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും സാക്ഷികളാണ്.

കഴിഞ്ഞ മാസം രണ്ടിനാണ് മൂന്നു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ വച്ച് തസ്ലീമ സുല്‍ത്താനയും കൂട്ടാളിയും പിടിയിലായത്. ബെംഗളുരുവില്‍ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടില്‍ എത്തിച്ചപ്പോഴാണ് എക്‌സൈസ് പിടികൂടിയത്. ആവശ്യക്കാര്‍ എന്ന രീതിയില്‍ കെണിയൊരുക്കിയാണ് എക്‌സൈസ് പ്രതികളെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ എത്തിച്ചത്.

ശ്രീനാഥ് ഭാസി ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചലച്ചിത്ര നടന്മാര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് കൈമാറിയതായി പ്രതി എക്‌സൈസിന് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button