KeralaLatest NewsNews

‘പൊതുജനങ്ങളോട് മാന്യമായി പെരുമാറണം’: പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ

സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്

തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച സർക്കുലർ പൊലീസ് മേധാവി അനിൽകാന്ത് പുറത്തിറക്കി. കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നൽകിയ മാർഗ നിർദ്ദേശങ്ങളാണ് സർക്കുലറായി പുറത്തിറക്കിയത്. സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് മുഖ്യമന്ത്രി പൊതുപെരുമാറ്റച്ചട്ടം നിർദ്ദേശിച്ചത്.

സർക്കുലറിലെ പ്രധാന നിർദേശങ്ങൾ :

പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം. ഇതുലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

Read Also  :  തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍

ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാർജ്ജ് ഷീറ്റ് സബ്ബ് ഡിവിഷണൽ ഓഫീസർമാർ സമയബന്ധിതമായി പരിശോധിച്ച് അംഗീകരിക്കണം

പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്. നടപടി സ്വീകരിക്കാൻ കഴിയാത്തവയുടെ കാര്യത്തിൽ നിയമപരമായ പരിമിതി വ്യക്തമാക്കി പരാതിക്കാർക്ക് മറുപടി നൽകണം. കേസുകളുടെ അന്വേഷണ പുരോഗതി, എഫ്ഐആർ പകർപ്പടക്കം പരാതിക്കാർക്ക് നൽകാനാവുന്ന രേഖകളെല്ലാം നൽകണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്കൃത സമൂഹത്തിന് യോജിച്ചതാവണം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ ഉറപ്പാക്കണം. ഇത്തരം പരാതികളിൽ കൃത്യമായ നിയമനടപടി സ്വീകരിച്ചുവെന്ന് എസ്എച്ച്ഒമാരും ഉറപ്പാക്കണം. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളിൽ അടിയന്തര നടപടി വേണം. കുട്ടികളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കുന്നവരെ സമയബന്ധിതമായി അറസ്റ്റ് ചെയ്ത കർശന നടപടി സ്വീകരിക്കണം.

Read Also  :   ബിജെപി കാശ്മീരികളെ അടിച്ചമർത്തുന്നുവെന്ന് ഷമ മുഹമ്മദ്, നിങ്ങൾ പാകിസ്ഥാന്റെ വാക്താവ് ആണോയെന്ന് സന്ദീപ് വാര്യർ

സൈബർ കുറ്റകൃത്യങ്ങളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഓൺലൈൻ വഴിയുള്ള പരാതികൾക്ക് രസീത് നൽകണം. സൈബർ നിയമലംഘനം നടത്തുന്നഓൺലൈൻ മാധ്യമങ്ങൾക്കെതിരേയും നടപടി വേണം.

ഇൻ്റലിജൻസ് വെരിഫിക്കേഷൻ ഇല്ലാതെ സർക്കാരിതര പൊതുപരിപാടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ടതില്ല. പരിശോധനയ്ക്ക് ശേഷം അത്തരം പരിപാടികളിൽ യൂണിഫോം ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button