KeralaLatest NewsNews

ടയര്‍ വിവാദം കൊഴുക്കുമ്പോള്‍ ട്രോളര്‍മാര്‍ക്കെതിരെ വീണ്ടും വെടിപൊട്ടിച്ച് മന്ത്രി എം.എം.മണി

തിരുവനന്തപുരം: ടയര്‍ വിവാദം കൊഴുക്കുമ്പോള്‍ ട്രോളര്‍മാര്‍ക്കെതിരെ വീണ്ടും വെടിപൊട്ടിച്ച് മന്ത്രി എം.എം.മണി. തന്റെ കാറിന്റെ ടയറുകള്‍ 34 തവണ മാറ്റിയെന്ന വിവരാവകാശ കണക്ക് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രി എംഎം മണി രംഗത്ത് എത്തിയത്. ഇതിനിടെ രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍ മാറ്റിയ സംഭവം ട്രോളുകളിറക്കിയതോടെ മന്ത്രി ഗൗരവമായാണ് ഇതിനെ കാണുന്നത്.

Read Also : മണിയാശാനെ പറ്റിച്ച ടൊയോട്ട മാപ്പ് പറയണം; സോഷ്യൽ മീഡിയയിൽ വൈറലായി ട്രോളുകൾ

തന്റെ കാറിന്റെ ടയര്‍ എത്ര തവണ മാറി എന്നതു മാത്രമാണ് വിവരാവകാശത്തില്‍ പറയുന്നതെന്നും ഈ കാലയളവില്‍ വണ്ടി എത്ര ദൂരം ഓടി എന്നു പറയുന്നില്ലെന്നും മന്ത്രി വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.
സാധാരണ റോഡുകളില്‍ ഇരുപതിനായിരം കിലോമീറ്ററാണ് ക്രിസ്റ്റ് കാറുകളുടെ ടയറിന്റെ ആയുര്‍ ദൈര്‍ഘ്യം. പ്രധാനമായും ഹൈറേഞ്ച് മേഖലയില്‍ ഓടിയ തന്റെ വണ്ടിക്ക് 14597 കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്കു ലഭിച്ചിട്ടുണ്ട്. വണ്ടിയുടെ ടയര്‍ മാറ്റുന്നത് താനോ തന്റെ ഓഫിസില്‍നിന്നോ അല്ലെന്നും ടൂറിസം വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നും മന്ത്രി വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.

എംഎം മണിയുടെ കുറിപ്പ്:

വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ… ട്രോളന്‍മാര്‍ ട്രോളട്ടെ … തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്‌ബോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി.
എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB – 8340 ) ടയര്‍ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്.
ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.

സാധാരണ റോഡുകളില്‍ ഓടുമ്‌ബോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്.

ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്.

കണക്ക് ചിത്രത്തിലുണ്ട്.

മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത് . അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.

കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button