Latest NewsNewsIndia

എഴുപതുകാരനായ ഗുരു ധ്യാനത്തിലാണ്, തിരിച്ചുവരും; ദഹിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ശിഷ്യന്മാര്‍

ലുധിയാന: ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച്‌ അനുയായികള്‍. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വര്‍ഷങ്ങളായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നത്. 2014 ജനുവരി 29നാണ് ഇയാൾ മരിച്ചത്. മൃതദേഹം സംസ്‌കരിക്കില്ലെന്നും അദ്ദേഹം തിരിച്ചുവരുമെന്നും ഉറപ്പുണ്ടെന്ന് അറിയിച്ച ശിഷ്യന്മാർ മൃതദേഹം സൂക്ഷിച്ച് വെക്കുകയായിരുന്നു.

Read also: ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മറ്റൊരു പ്രതിയായ രാം സിംഗിന്റെ മരണം ആത്മഹത്യയല്ല; വെളിപ്പെടുത്തലുകളുമായി നിർഭയ കേസിലെ പ്രതി

പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൃതദേഹം 15 ദിവസത്തിനുള്ളില്‍ ദഹിപ്പിക്കണമെന്ന് ഡിസംബറിൽ വിധിച്ചിരുന്നു. എന്നാല്‍, നേതാവ് സമാധിയിലാണെന്നും മൃതദേഹം വിട്ടുതരില്ലെന്നും അധികൃതർ അറിയിച്ചു. എഴുപതുകാരനായ ഗുരുവിന്റെ ധ്യാനം പൂര്‍ത്തിയാകുന്നതുവരെ ശരീരം ഫ്രീസറില്‍ നിന്ന് മാറ്റാനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് പ്രസ്ഥാന വക്താവ് സ്വാമി വിശാലാനന്ദയാണ് അറിയിച്ചത്. മാസം തോറും നടക്കുന്ന ഒത്തുചേരലിൽ അഷു ബാബ ആയേംഗേ… (അഷു ബാബ വരും) എന്നു തുടങ്ങുന്ന ഗാനവും ആലപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button