KeralaLatest NewsIndiaNews

ഭാര്യയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു പിതാവ് മൂന്നു വയസ്സുകാരിയെ ടാങ്കില്‍ മുക്കി കൊന്നു

നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ ഭാര്യമായുള്ള വഴക്കിനെത്തുടര്‍ന്ന് പിതാവ് മകളെ ടാങ്കില്‍ മുക്കികൊന്നു. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ചെന്തില്‍കുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ഥിനിയായ മകള്‍ സഞ്ചനയെ കൊലപ്പെടുത്തിയത്. കൂടാതെ ആറുവയസ്സുകാരന്‍ മകനെയും ഇയാള്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൊടും ക്രൂരത കാട്ടിയ ഇയാള്‍ ഒളിവില്‍ പോയി.

പണയം വച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെതുടര്‍ന്നുണ്ടായ വഴക്കാണ് കൊടും ക്രൂരതയിലെത്തിച്ചത്. ഒന്നര ലക്ഷം രൂപയ്ക്കു ബാങ്കില്‍ പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുത്ത് തരാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ശേഷം ചെന്തില്‍കുമാര്‍ പുറത്തേക്കു പോയി കുറച്ചുകഴിഞ്ഞാണു സമീപത്തെ ബന്ധുവീടിനു മുന്നില്‍ കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍ അബോധാവസ്ഥയില്‍ മകനെ കണ്ടെത്തുന്നത്. ചെന്തില്‍ കുമാര്‍ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണു പൊലീസ് പറഞ്ഞത്. ബന്ധുവീട്ടില്‍ നിന്നു ചെന്തില്‍കുമാര്‍ മകനെ കൂട്ടിക്കൊണ്ടുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

മകനെ നാഗര്‍കോവിലിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി കൊണ്ടുപോയ രാമലക്ഷ്മി വീട്ടിലുള്ള മകളെ നോക്കണമെന്നു സമീപവാസികളോടു ഫോണില്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ സമീപവാസികള്‍ വരുമ്പോഴേക്കും ചെന്തില്‍കുമാര്‍ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് രാമലക്ഷ്മി ആശുപത്രിയില്‍ നിന്നെത്തി സമീപവാസികളുടെ സഹായത്തോടെ പിന്‍വാതില്‍ തകര്‍ത്തു വീട്ടിനുള്ളില്‍ കയറിയപ്പൊഴാണു മകളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ശ്യാം സുന്ദറാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button