Latest NewsKeralaNews

കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ : യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം : ബാക്കിയുള്ളവര്‍ പുറത്തു നിന്ന് : നടന്നത് അതിക്രൂരമായ ബലാത്സംഗം

തിരുവനന്തപുരം : കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ . യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം
മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു. സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണു യുവതിക്ക് മദ്യം നല്‍കിയത്. യുവതിയെ മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയിട്ടും ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ തുടര്‍ന്നതായും വിവരമുണ്ട്.

Read Also : വിശപ്പകറ്റാന്‍ അയല്‍വീടുകളില്‍ സഹായം തേടിയെത്തിയ എട്ടുവയസ്സുകാരിക്ക് നിരന്തര പീഡനം : രണ്ട് കുട്ടികള്‍ ഉൾപ്പെടെ ആറു പേർ പിടിയിൽ

കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവില്‍ പോയ ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്ച പിടികൂടി. ഭര്‍ത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടില്‍ മന്‍സൂര്‍ (30), അക്ബര്‍ഷാ (25), അര്‍ഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജന്‍(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വലയിലായിരുന്നു.

4 വയസ്സുള്ള കുട്ടിയെ മര്‍ദിച്ചതിന് പോക്‌സോ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തില്‍ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉള്‍പ്പെടെ കാര്യമായ പരുക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button