Latest NewsNewsEntertainment

പ്രതിഫലം കുറച്ച് മോഹന്‍ലാല്‍; എന്നാൽ ലക്ഷം കൂട്ടി താരങ്ങൾ: നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന

മോഹന്‍ലാലിനെ പോലൊരാള്‍ ഇത്തരത്തില്‍ സഹകരിക്കുമ്പോള്‍ മറ്റുളളവരും തങ്ങളോട് സഹകരിക്കണമെന്ന് അസോസിയേഷന്‍ പറയുന്നു.

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ ചലച്ചിത്ര മേഖലയിൽ ഉണ്ടായ സാമ്പത്തിക ഇടിവ് നികത്തുന്നതിനായി സിനിമ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. എന്നാൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകാതെ താരങ്ങൾ. ഇതിനെ തുടർന്ന് താരങ്ങള്‍ക്കെതിരെ നടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നു. പ്രതിഫലം കുറയ്‌ക്കാത്ത താരങ്ങളുടെ രണ്ടു പ്രോജ‌ക്‌ടുകള്‍ക്ക് അസോസിയേഷന്‍ അംഗീകാരം നല്‍കിയില്ല. പുതിയ സിനിമകളില്‍ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാന്‍ ഉപസമിതിയേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിയോഗിച്ചു.

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഇനിയുളള സിനിമകളില്‍ പ്രതിഫലം പകുതിയായി കുറയ്‌ക്കണമെന്ന അഭ്യര്‍ത്ഥന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നോട്ട് വച്ചിരുന്നു. സാങ്കേതിക വിദ‌ഗ്ധരുടെ കൂട്ടായ്‌മയായ ഫെഫ്‌ക്കയും താരസംഘടനയായ അമ്മയും ഇതിനോട് സമ്മതം അറിയിച്ചതുമാണ്. അതിനുശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുന്നില്‍ പതിനൊന്ന് പ്രോജക്‌ടുകളാണ് അംഗീകാരത്തിനായി എത്തിയത്. ഇതിന് അംഗീകാരം നല്‍കാന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് പതിനൊന്ന് സിനിമകളില്‍ ഒമ്പത് എണ്ണത്തിന് അംഗീകാരം നല്‍കിയത്.

ചലച്ചിത്ര നടനും അമ്മയുടെ പ്രസിഡണ്ടും കൂടിയായ മോഹന്‍ലാല്‍ കഴിഞ്ഞ സിനിമയില്‍ വാങ്ങിയതിന്റെ പകുതി പ്രതിഫലം മാത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി വാങ്ങിയത്. മോഹന്‍ലാലിനെ പോലൊരാള്‍ ഇത്തരത്തില്‍ സഹകരിക്കുമ്പോള്‍ മറ്റുളളവരും തങ്ങളോട് സഹകരിക്കണമെന്ന് അസോസിയേഷന്‍ പറയുന്നു. തുടര്‍ന്നാണ് ഇനിയുളള സിനിമകളിലെ പ്രതിഫലം പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനമെടുത്തത്.

Read Also: പുറത്തുള്ളവരെ ബന്ധപ്പെടാന്‍ കഴിയില്ല, നിയന്ത്രണങ്ങളോടെ ദൃശ്യം 2വിനു തുടക്കം; പൂജയുടെ ചിത്രങ്ങള്‍ കാണാം

എന്നാൽ ടോവിനോ തോമസും ജോജു ജോര്‍ജും നായകന്മാരായ രണ്ട് സിനിമകള്‍ക്കാണ് അസോസിയേഷന്‍ അംഗീകാരം നല്‍കാത്തത്. രണ്ട് സിനിമകളിലും നായകനടന്മാര്‍ പ്രതിഫലം കൂട്ടി ചോദിച്ചതാണ് അംഗീകാരം കിട്ടാതെ പോയതിന് കാരണം. ടോവിനൊ കഴിഞ്ഞ സിനിമയെക്കാളും ഇരുപത്തിയഞ്ച് ലക്ഷവും ജോജു ജോര്‍ജ് അഞ്ച് ലക്ഷം രൂപയുമാണ് കൂട്ടി ചോദിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ചിത്രങ്ങളുടെ സംവിധായകരുമായും നിര്‍മ്മാതാക്കളുമായും കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button