WayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeThiruvananthapuramKeralaNattuvarthaLatest NewsNewsIndia

കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തോഷ് പണ്ഡിറ്റ്: യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

അന്ന് സന്തോഷ് പണ്ഡിറ്റില്ല ഹാപ്പി സന്തോഷ് ആണ്, ആരാലും തിരിച്ചറിയാത്ത ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന വെറുമൊരു സന്തോഷ്

തിരുവനന്തപുരം: സിനിമാതാരം സന്തോഷ്‌ പണ്ഡിറ്റിനെ അഭിനന്ദിച്ചു കൊണ്ട് രാജേഷ് എന്ന യുവാവ് എഴുതിയ ഫേസ്ബുക് പോസ്റ്റ്‌ വൈറലാകുന്നു. കുട്ടിക്കാലം മുതൽക്ക് കണ്ടുവളർന്ന സന്തോഷ്‌ പണ്ഡിറ്റിനെക്കുറിച്ചാണ് യുവാവിന്റെ കുറിപ്പിൽ പറയുന്നത്.

Also Read:ടിപ്പു സുല്‍ത്താന്റെ സിംഹാസനം നിര്‍മിച്ച ആളെ കണ്ടെത്തി! ശ്രീനാരായണഗുരുവിന്റെ ഊന്നുവടി ഒറിജിനലെന്ന്‌ മോണ്‍സണ്‍

‘സന്തോഷ് പണ്ഡിറ്റ് എത് ആംഗിളിൽ നിന്നു നോക്കിയാലും ഇന്ന് മലയാളി തിരിച്ചറിയുന്ന ഒരു ബ്രാൻഡാണ്. കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നതിന് മുൻപേ ഞങ്ങൾ ചിലർക്ക് പരിചയമുള്ള ഒരു സന്തോഷ് ഉണ്ട്. ‘പ്രേമ സ്വരൂപനും കൂട്ടുകാരും’ എന്ന ടെലിഫിലിം എടുത്ത സന്തോഷ്. അന്ന് സന്തോഷ് പണ്ഡിറ്റില്ല ഹാപ്പി സന്തോഷ് ആണ്. ആരാലും തിരിച്ചറിയാത്ത ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന വെറുമൊരു സന്തോഷ്’, കുറിപ്പിൽ പറയുന്നു.

‘കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തോഷ് പണ്ഡിറ്റ്.
അവിടെന്ന് എന്ത് പഠിച്ചൂ എന്നതിലല്ല ഞാനതിനെ എങ്ങനെ ഉപയോഗിച്ചു എന്നിടത്താണ് അതിനെ ഞാനൊരു നേട്ടമായി കാണുന്നത്. സന്തോഷ് പണ്ഡിന്റെ രണ്ട് ചിത്രങ്ങളുടെ ക്യാമറാമാനാണ് ഞാൻ. ആ കാലം എന്റെ ജീവിതത്തിലെ ഒരു ടേണിങ്ങ് പോയിന്റായി കാണാനാണെനിക്കിഷ്ടം’, കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

സന്തോഷ് പണ്ഡിറ്റ് എത് ആംഗിളിൽ നിന്നു നോക്കിയാലും ഇന്ന് മലയാളി തിരിച്ചറിയുന്ന ഒരു ബ്രാൻഡാണ്. കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നതിന് മുൻപേ ഞങ്ങൾ ചിലർക്ക് പരിചയമുള്ള ഒരു സന്തോഷ് ഉണ്ട്. ‘പ്രേമ സ്വരൂപനും കൂട്ടുകാരും’ എന്ന ടെലിഫിലിം എടുത്ത സന്തോഷ്. അന്ന് സന്തോഷ് പണ്ഡിറ്റില്ല ഹാപ്പി സന്തോഷ് ആണ്. ആരാലും തിരിച്ചറിയാത്ത ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന വെറുമൊരു സന്തോഷ്.

കോഴിക്കോട് പാളയത്തിനടുത്തെ കൊച്ചേട്ടന്റെ ഓഫീസിൽ വൈകുന്നേരങ്ങളിൽ കറുത്ത ഒരു സ്യൂട്ട് കേസും പിടിച്ച് പടികൾ കയറി വരുന്ന കറുത്ത് മെലിഞ്ഞ രൂപമുള്ള ആരോടും അധികം സംസാരിക്കാത്ത ഒരു സന്തോഷ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ പാട്ടുകൾ അദ്ദേഹത്തിന്റെ ലാപ് ടോപ്പിലിട്ട് അവിടെയുള്ള ഞങ്ങളിൽ ചിലരെ കാണിക്കും. സമയം കൊല്ലാനായി അവിടെ കുത്തിയിരിക്കുന്ന കുട്ടികളായ ഞങ്ങൾക്ക് നേരം പോക്കിനുള്ള നല്ലൊരു ഇരയായി ഇയാൾ. ഇന്ന് ചാനലുകളിൽ സന്തോഷ് പണ്ഡിറ്റിന് നേരെ നടത്തുന്ന അറ്റാക്കിന്റെ വീര്യം കുറഞ്ഞ ഒരു തരം ഡോസിലായിരുന്നു അന്ന് ഞങ്ങടെ പ്രയോഗം.

അന്ന് കൃഷ്ണനും രാധയും ചിത്രത്തിലെ പാട്ടുകൾ മാത്രമേ ഞങ്ങളെ കാണിക്കു. അന്ന് ചിത്രം റിലീസ് ചെയ്തിട്ടില്ല. ഞങ്ങൾ പൊക്കിയടിക്കുന്നതെല്ലാം മിണ്ടാതെ കേട്ടിരിക്കും. സത്യത്തിൽ അന്ന് ആരാണ് മണ്ടന്മാരായതെന്ന് പിന്നെ കാലം തെളിയിച്ച സത്യം. താഴെ കൊടുത്തിരിക്കുന്ന ചിത്രം ഞാനെടുത്തതാണ്. മിനിമോളുടെ അച്ഛൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത്. കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തോഷ് പണ്ഡിറ്റ്. അവിടെന്ന് എന്ത് പഠിച്ചൂ എന്നതിലല്ല ഞാനതിനെ എങ്ങനെ ഉപയോഗിച്ചു എന്നിടത്താണ് അതിനെ ഞാനൊരു നേട്ടമായി കാണുന്നത്.

സന്തോഷ് പണ്ഡിന്റെ രണ്ട് ചിത്രങ്ങളുടെ ക്യാമറാമാനാണ് ഞാൻ. ആ കാലം എന്റെ ജീവിതത്തിലെ ഒരു ടേണിങ്ങ് പോയിന്റായി കാണാനാണെനിക്കിഷ്ടം. കാരണം ചവിട്ടിമെതിച്ചിട്ട മണ്ണിൽ കൃഷിയിറക്കി പഠിക്കയായിരുന്നു ഞാൻ. നന്നായാലും ചീത്തയായാലും ചോദിക്കാൻ ആരും വരില്ലന്ന ധൈര്യം ഒരു വശത്ത് കൃത്യമായി ബിഗ്‌ സ്ക്രീനിൽ ഒരു ഫ്രെയിയിമിന് എന്ത് സംഭവിക്കുന്നുവെന്നത് ചെയ്ത് പഠിക്കാനുള്ള സുവർണ്ണാവസരം മറുവശത്ത്. പിൽകാലത്ത് ഞാൻ ചെയ്ത കുഞ്ഞിരാമന്റെ കുപ്പായം, പസീന എന്നീ ചിത്രങ്ങളിൽ പ്രവർത്തിക്കാനുള്ള ആത്മധൈര്യത്തിന് നിദാനം അതായിരുന്നുവെന്നത് തുറന്നു സമ്മതിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button