KeralaLatest News

സംഘപ്രവർത്തകന്റെ ബന്ധുവായതുകൊണ്ട് സത്യം പുറംലോകമറിഞ്ഞു, അല്ലെങ്കിൽ ഈ സ്ത്രീ മൂലം വർഗീയ കലാപം ഉണ്ടായേനെ: അഞ്ജു പാർവതി

ആ സ്ത്രീ ഒന്നാം നമ്പർ ഫ്രോഡും, റൗഡിയുമാണ്. അവരുടെ ഭർത്താവ് അജിത് ഒരു കൊലക്കേസ് പ്രതിയാണ്‌.

തിരുവനന്തപുരം: കാക്കനാട്ടെ നോ ഹലാൽ നാടകം പൊളിഞ്ഞതോടെ തുഷാര അജിത് എന്ന സ്ത്രീയെ പിന്തുണച്ചവരെല്ലാം തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലാണ്. അവരുടെ ലൈവ് വീഡിയോ കണ്ടു വിശ്വസിച്ച പ്രമുഖരായ പലരും ഇവർക്ക് പിന്തുണ നൽകിയിരുന്നു. ഇവർ മൂലം ഇപ്പോൾ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന ഒരു കലാപ സാധ്യത ചൂണ്ടിക്കാണിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

അഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ,

പറയേണ്ടത് കാക്കനാട്ടെ ആ ഉഡായിപ്പ് നാടകത്തെ കുറിച്ചു തന്നെയാണ്. അതിന്റെ പേരിൽ ഉണ്ടാകാൻ ഇടയുണ്ടായിരുന്ന ഒരു കലാപസാധ്യതയെ കുറിച്ച് കൂടിയാണ്. നോ ഹലാൽ , പോർക്ക്, ജിഹാദികൾ എന്ന ടൂൾകിറ്റ് വച്ച് അവർ ഒരു തേർഡ് റേറ്റഡ് hatred ഡ്രാമ നടത്തിയപ്പോൾ അതേറ്റുപിടിച്ച് ഒരു ക്യാമ്പയിൻ നടത്താനും അവർക്ക് പിന്തുണ നല്കാനും ഒരു രാഷ്ട്രീയപ്പാർട്ടിയും അതിന്റെ ഔദ്യോഗിക വക്താക്കളുമുണ്ടായി. സത്യത്തിൽ അവിടെ എന്താണ് നടന്നതെന്ന് ആ സ്ഥലത്തുള്ള ലോക്കൽ നേതൃത്വത്തോട് അന്വേഷിക്കുക പോലും ചെയ്യാതെ എരി തീയിൽ എണ്ണ ആളി കത്തിക്കാൻ ആ പാർട്ടിയിലെ ബൗദ്ധികപരമായി മുന്നിലെന്നു ധരിച്ചവർ വരെയുണ്ടായി.

അപ്പോൾ പിന്നെ അന്ധ- ഭക്‌തരുടെ കാര്യം പറയേണ്ടതുണ്ടോ ? എന്നാൽ ആ സംഭവത്തിനു പിന്നിൽ ഉണ്ടായത് ജിഹാദിത്തരമല്ല മറിച്ച് ആ സ്ത്രീയുടെയും ഭർത്താവിന്റെയും തനി ഗുണ്ടായിസം മാത്രമാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞത് അപ്പുറത്തെ സൈഡിൽ ഉണ്ടായിരുന്നവരിൽ ഒരാളായ നകുൽ ബാബു ഒരു മുതിർന്ന സംഘപ്രവർത്തകന്റെ അടുത്ത ബന്ധു ആയതിനാലാണ്. ഒപ്പം വിനോദ് മേനോൻ നന്ദനം എന്ന സംഘപ്രവർത്തകൻ സത്യം വിവരിക്കാൻ മുന്നിൽ നിന്നതിലുമാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്രകാരമായിരുന്നു –
നമസ്തേ, ഇത് വ്യാജമായി സൃഷ്ടിച്ച വാർത്തയാണ്.
ഒരു മാർക്കറ്റിംഗ് ഗിമ്മിക്ക് ! പക്ഷേ, പാളിപ്പോയി !

ഈ സംഘർഷത്തിൽ വെട്ടുകൊണ്ട പയ്യൻമാരിൽ ഒരാൾ നകുൽ എസ്. ബാബു, 2. പാർട്ട്ണർ ബിനോജ് ജോർജ്ജ്‌.
ഇവരെങ്ങിനെയാണ് ജിഹാദികളായത് ?
നകുൽ എസ്. ബാബു എൻ്റെ ഭാര്യയുടെ കസിൻ ചേച്ചിയുടെ മകനാണ്. നമ്മുടെ സീനിയർ സംഘ പ്രവർത്തകൻ B. ശ്രീകുമാർ ജി ( TTK ശ്രീകുമാർ) (ഇടപ്പള്ളി 35-ാം വാർഡ് – ബാലഗോകുലം എറണാകുളം ജില്ലാ സമിതിയംഗം) യുടെ മകളുടെ ഭർത്താവുമാണ്. ഞങ്ങൾക്ക് രണ്ടു പേർക്കും നേരിട്ടറിയാവുന്ന വസ്തുതയാണിത്.
കണ്ടവൻ നിൽക്കട്ടെ, കേട്ടവൻ പറയട്ടെ എന്ന മനോഭാവം ശരിയല്ല. നമ്മുടെ നേതാക്കൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നതാണ്.

ആ സ്ത്രീ ഒന്നാം നമ്പർ ഫ്രോഡും, റൗഡിയുമാണ്. അവരുടെ ഭർത്താവ് അജിത് ഒരു കൊലക്കേസ് പ്രതിയാണ്‌. കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാൾ ഒന്നാം തരം ഗുണ്ടയാണ്. അയാളാണ് ആ ചെറുപ്പക്കാരെ വടിവാളിന് വെട്ടിയത്.
നകുൽ ബാബുവിന് മുതുകത്ത് വടിവാൾ വെട്ടേറ്റിട്ടുണ്ട്. കഴുത്തിനു നേരെ വന്ന വാൾ തടുത്തപ്പോൾ കൈ രണ്ടു സ്ഥലത്ത് ഞരമ്പടക്കം മുറിഞ്ഞിട്ടുണ്ട്.
ബിനോജ് ജോർജ് നട്ടെല്ലിനും കാലിനും പരുക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്.

ആ സ്ഥലത്ത് ഒരു സ്ഥാപനവും തുഷാര അജിത്ത് നടത്തുന്നില്ല, പിന്നെ അവർ എന്തിനാണ് ഈ ചെറുപ്പക്കാരുടെ കടയിൽ കയറി ആക്രമിച്ചത് ? ഇത് ആ ഫുഡ് കോർട്ട് ഉടമയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ അവർ ക്വട്ടേഷനുമായി വന്നതാണെന്നാണ് സംശയം.
NO HALAL, പന്നിയിറച്ചി എല്ലാം അവരുടെ ഗുണ്ടായിസത്തിനുള്ള മറയാണ്. കാക്കനാട്ടെ സംഘ പ്രവർത്തകരോട് ചോദിച്ചാൽ സത്യാവസ്ഥ അറിയാവുന്നതാണ്.

ഹിന്ദു – മുസ്ലീം സംഘർഷം സംഘപരിവാറിൻ്റെ ചിലവിൽ നടത്താനുള്ള ഇത്തരം കുത്സിത ശ്രമങ്ങൾക്കെതിരെ കരുതിയരിക്കണമെന്നഭ്യർത്ഥിക്കുന്നു. വിനോദ് നന്ദനം
തുഷാര ആരോപിച്ച ജിഹാദികളിൽ ഒരാൾ വിനോദ് നന്ദനം എന്ന സംഘ പരിവാറുകാരന്റെ ബന്ധുവായതുകൊണ്ട് സത്യം പുറംലോകമറിഞ്ഞു. അല്ലെങ്കിൽ അയാൾ അറിയിച്ചു. അല്ലായിരുന്നുവെങ്കിലോ ? ആ കേസിൽ പെട്ടിരുന്ന യുവാക്കൾ ക്രിസ്ത്യാനികളോ മുസ്ലീമുകളോ ആയിരുന്നുവെങ്കിലോ ? എങ്കിൽ ആ സ്ത്രീ പറയുന്നത് മുഴുവൻ തൊണ്ട നനയാതെ വിഴുങ്ങി ഹിന്ദുക്കളെ ഉണ്ടർത്താൻ ഇറങ്ങുമായിരുന്നില്ലേ ആവേശകമ്മിറ്റിക്കാർ .

കേട്ട വാർത്ത അസത്യമെന്നു ബോധ്യമായതിനാലാവണം ആ ഫ്രോഡ് സ്ത്രീക്ക് സപ്പോട്ട കൊടുത്ത് മതവികാരം ഇളക്കാനിറങ്ങിയ സകല മാന്യദേഹങ്ങളും പോസ്റ്റ് മുക്കി നല്ല പിള്ളമാരായത്. നകുൽ ബാബുവിന് പകരം നവാസ് ആയിരുന്നെങ്കിലുള്ള അവസ്ഥ ഒന്നോർത്തു നോക്കൂ. അതവിടെ നില്ക്കട്ടെ – ആ ഉഡായിപ്പുറാണിയുടെ ഫ്രോഡത്തരങ്ങളെ കുറിച്ച് ഒരു പോസ്റ്റ് ഞാൻ എഴുതിയിരുന്നു. അത് ഈസ്റ്റ് കോസ്റ്റ് ഡെയിലിൽ തലക്കെട്ടോടെ വരികയും ചെയ്തു. ആ വാർത്തയ്ക്ക് കീഴെ വന്ന കമന്റുകൾ വിളിച്ചുപ്പറയും ആർഷഭാരത ആവേശടീമുകളുടെ സംസ്കാരം.

ഒരൊറ്റ പോസ്റ്റ് കൊണ്ട് എന്നെ ജിഹാദിയാക്കിയ എത്രയോ നാറികളെ ഞാനതിൽ കണ്ടു. അവറ്റകളുടെ കമന്റുകൾ സ്ക്രീൻഷോട്ടുകളായി എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്.
മതവും രാഷ്ട്രീയവും തലയ്ക്ക് കയറിയാൽ മനുഷ്യൻ മൃഗതുല്യരാകുമെന്ന് ചരിത്രവും വർത്തമാനകാലവും തെളിയിക്കുന്നുണ്ട്. സ്വാർത്ഥതാല്പര്യങ്ങൾക്കായി കള്ളം കെട്ടി ചമയ്ക്കുന്ന ഫ്രോഡുകളെ തിരിച്ചറിയാൻ കഴിയാത്തത് കഴിവുകേടാണ് ! സത്യമേവ ജയതേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button