Latest NewsIndia

‘ബാബറി മസ്ജിദ് തകർത്തത് ഞങ്ങളാണ്, ശിവസേനയെ ഒരാളും ഹിന്ദുത്വം പഠിപ്പിക്കേണ്ട’ : ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനക്കാരെ ആരും ഹിന്ദുത്വം പഠിപ്പിക്കേണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബാബരി മസ്ജിദ് തകർത്തു കളഞ്ഞത് തങ്ങളാണെന്നും, അതുകൊണ്ടുതന്നെ ശിവ സൈനികരെ ഹിന്ദുത്വം പഠിപ്പിക്കേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അമരാവതിയിലെ പാർലമെന്റ് അംഗം നവനീത് കൗർ റാണയുടെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവസേന ഹിന്ദുത്വം മറന്നുവെന്നും, താനും ഭർത്താവും ഉദ്ധവിന്റെ ബംഗ്ലാവായ ‘മതോശ്രീ’ യുടെ മുൻപിൽ വന്നുനിന്ന് ഹനുമാൻ ചാലിസ ചൊല്ലുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്നാണ് ദമ്പതികൾ അറസ്റ്റിലായത്.

‘എല്ലാവരും പറയുന്നു, ഞങ്ങൾ ഹിന്ദുത്വം മറന്നുവെന്ന്. ഹിന്ദുത്വമെന്താ മുണ്ടോ മറ്റോ ആണോ മറന്നു വയ്ക്കാൻ.? ബാബറി മസ്ജിദ് തകർത്തത് ശിവസൈനികരാണ്. അതു മറക്കരുത്. ഞങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാൻ ആരും മെനക്കെടേണ്ട. ഹനുമാൻ ചാലിസ ചൊല്ലണമെന്നുള്ളവർ പുറത്തു നിൽക്കേണ്ട. എന്നെ വിളിച്ചു പറഞ്ഞാൽ അകത്തേക്ക് വന്ന് ചൊല്ലാം.’ ഉദ്ധവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button