Latest NewsKeralaNews

ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച സംഭവം: ചോദ്യംചെയ്യിലിനോട് സഹകരിക്കാതെ പ്രതി, ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവ: ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യം ചെയ്യിലിനോട് പ്രതി പൂർണ്ണമായും സഹകരിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും പ്രതിയെ ചോദ്യം ചെയ്ത ശേഷം ആകും പ്രതിയെ കോടതിയിൽ ഹാജരാക്കുക. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പൊലീസ് ഇന്ന് സമർപ്പിക്കും.

ഇന്നലെയാണ് നാടിനെ നടുക്കിയ ആലുവയിൽ വീണ്ടും പിഞ്ചു ബാലിക പീഡിനത്തിന് ഇരയാകുന്നത്. വീട്ടിലെ ഹാളിൽ മൂത്തസഹോദരനൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. മുൻവശത്തെ വാതിൽ അകത്തുനിന്ന്‌ താഴിട്ട്‌ പൂട്ടിയിരുന്നു. ജനലിലൂടെ കൈയിട്ട്‌ താഴിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച്‌ തുറന്ന്‌ അകത്ത്‌ കയറിയാണ്‌ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്‌. സമീപത്തെ പാടത്ത്‌ എത്തിച്ചായിരുന്നു പീഡനം. കടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രതി ക്രിസ്‌റ്റൽരാജിനെയും കുട്ടിയെയും സമീപവാസി കണ്ടു. സംശയം തോന്നിയ ഇദ്ദേഹം അയൽക്കാരെയും കൂട്ടി നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി. പാടത്ത്‌നിന്ന്‌ കരഞ്ഞോടിവരികയായിരുന്നു അവൾ.  വിവരമറിഞ്ഞ ഉടൻ പൊലീസെത്തി. പ്രതിയുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്ന്‌ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച്‌ പൊലീസ്‌ വിവിധ സംഘങ്ങളായി അതിവേഗം തിരഞ്ഞു.

ചിത്രം മറ്റു സ്‌റ്റേഷനുകളിലേക്ക്‌ കൈമാറി. ചിത്രത്തിലെ വ്യക്തി ചെങ്കൽ സ്വദേശിയാണെന്ന്‌ വിവരം ലഭിച്ചു. ബാറിലെത്തി മദ്യപിച്ച ക്രിസ്റ്റൽ, പൊലീസ്‌ പിന്തുടരുന്നത്‌ മനസ്സിലാക്കി ആലുവ മാർത്താണ്ഡവർമ പാലത്തിന്‌ താഴേക്ക്‌ കടന്നു. ഇവിടെ ഒളിക്കാനായിരുന്നു ശ്രമം. പൊലീസ്‌ എത്തിയപ്പോൾ പുഴയിലേക്ക്‌ ചാടി. സിഐടിയു അംഗങ്ങളായ തൊഴിലാളികളുടെ സഹായത്തോടെ പൊലീസ്‌ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button