IdukkiKeralaLatest News

ഭാര്യയും മക്കളുമുള്ള സുനില്‍കുമാര്‍ മതംമാറി ഷാന്‍ ആയി ഷൈലയ്ക്കൊപ്പം കൂടി, അൽത്താഫിന്റെ കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ആക്രമിക്കപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു പ്രതി. തുടര്‍ന്ന് വല്യമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന പതിനഞ്ചുകാരിയെ വലിച്ചിഴച്ച്‌ മാതാവിനെയും സഹോദരിയെയും ആക്രമിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു

അടിമാലി: കൈയില്‍ ചുറ്റികയുമായി ഷാന്‍ എത്തിയത് പുലര്‍ച്ചെ 3 മണിയോടെ. ആദ്യം ആക്രമിച്ചത് വാതില്‍ത്തുറന്നെത്തിയ സഫിയയെ. പിന്നാലെ മകന്‍ അല്‍ത്താഫിനെ തലയ്ക്കടിച്ചു വീഴ്തി. ഇരുവരും നിലംപതിച്ചതോടെ സമീപത്തെ വീട്ടിലെത്തി സഫിയയുടെ ഉമ്മ സൈനബയെയും ആക്രമിച്ചു. ആക്രമണ പരമ്പരിയില്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത് മൂത്തമ്മയെ ആക്രമിക്കുന്നതുകണ്ട് ,ഭയന്ന് ഇരുളിലേയ്ക്ക് ഓടിമറഞ്ഞ ഇവരുടെ കൊച്ചുമകള്‍ റോഷിനി മാത്രം.

ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട അബ്ദുല്‍ ഫത്താഹ് റൈഹാനും മാതാവ് സഫിയയും ഒരു വീട്ടിലും അബ്ദുല്‍ ഫത്താഹ് റൈഹാന്റെ സഹോദരി ആശ്മി ഫാത്തിമ റൈഹാനും വല്യമ്മ സൈനബയും തൊട്ടടുത്ത മറ്റൊരു വീട്ടിലും ആയിരുന്നു. മരണപ്പെട്ട കുട്ടിയുടെ സഹോദരി പുലര്‍ച്ചെ അയല്‍ വീടുകളില്‍ എത്തി വിവരമറിയിച്ചപ്പോള്‍ ആണ് കൃത്യം സംബന്ധിച്ച്‌ നാട്ടുകാര്‍ അറിയുന്നത്. കുട്ടി നല്‍കിയ വിവരപ്രകാരം ഷാന്‍ ആദ്യം അബ്ദുല്‍ ഫത്താഹ് റൈഹാനെയും മാതാവ് സഫിയയെയും ആക്രമിച്ചു. ശേഷം തൊട്ടടുത്തുള്ള വല്യമ്മ സൈനബയുടെ വീട്ടിലേക്ക് എത്തി സൈനബയെ ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു.

വണ്ടിപ്പെരിയാര്‍ സ്വദേശിയായ ഷാൻ ആണ് കൃത്യം നടത്തിയതെന്നും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചാണ് സുനിൽ കുമാർ എന്ന ഇയാള്‍ ഷാന്‍ എന്നപേര് സ്വീകരിച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് സഫിയയുടെ സഹോദരി ഷൈലയോടൊപ്പം ആമക്കണ്ടത്ത് താമസം ആരംഭിച്ചതെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. സഫിയയും സഹോദരിയും ഉമ്മയും താമസിച്ചിരുന്നത് അടുത്തവീടുകളിലാണ്. ഇതില്‍ ഭേദപ്പെട്ട വീട് സഫിയയുടേത് മാത്രമാണ്. അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് ഷൈലയും ഷാനും നിരന്തരം വഴക്കട്ടിരുന്നെന്നും അടുത്തകാലത്ത് ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസം ആരംഭിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ആക്രമിക്കപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു പ്രതി. തുടര്‍ന്ന് വല്യമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന പതിനഞ്ചുകാരിയെ വലിച്ചിഴച്ച്‌ മാതാവിനെയും സഹോദരിയെയും ആക്രമിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു. സമാനമായ രീതിയില്‍ തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ച്‌ പുറത്തേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ കുതറി മാറിയ പെണ്‍കുട്ടി സമീപത്തെ കമ്പിവേലിക്ക് അപ്പുറത്തേക്ക് എടുത്തുചാടി ഓടിരക്ഷപ്പെടുകയായിരുന്നു.

പിന്നീട് ആറുമണിയോടെയാണ് സമീപത്തെ വീട്ടിലെത്തി പെണ്‍കുട്ടി സഹായം ചോദിക്കുന്നതും ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്ത് അറിയിച്ചതും. തുടർന്ന് വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയക്കും.

കോട്ടയത്ത് നിന്നുള്ള ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.സഫിയയും ഷൈലയും തമ്മില്‍ അതിര്‍ത്തിതര്‍ക്കം നിലനിന്നിരുന്നെന്നും ഇതില്‍ ഷാന്‍ ഇടപെട്ടിരുന്നെന്നും ഇത് സഫിയയും ഉമ്മയും ചോദ്യം ചെയ്തെന്നും ഇതായിരിക്കാം ഇയാള്‍ക്ക് ഇവരോടുള്ള വൈരാഗ്യത്തിന് കാരണമെന്നുമാണ് സമീപവാസികളുടെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button